31 ഒക്‌ടോബർ 2009

നാണവും സെക്‌സും തമ്മിലെന്ത് ബന്ധം ?

സ്ത്രീപുരുഷന്‍മാരെ അടുപ്പിക്കാനും രാഗബദ്ധരാക്കാനും പ്രകൃതി ഒരുക്കിയ പ്രത്യേകതയാണ് ലജ്ജാശീലം. പുരുഷനില്‍ കാമവികാരം ഉണര്‍ത്തുന്നതിലും ഉദ്ദീപിപ്പിക്കുന്നതിലും സ്ത്രീയുടെ ലജ്ജയ്ക്കുള്ള പങ്ക് അതിപ്രധാനമാണ്. എന്നാല്‍ തനിക്ക് ലജ്ജയുണ്ടെന്ന് ഒരു സ്ത്രീയും സമ്മതിക്കില്ല. ഈ വികാരമില്ലാത്ത ഒരു സ്ത്രീക്കും ഒരു പുരുഷനെ വശീകരിക്കുവാന്‍ കഴിയില്ല.
 പുരുഷനുമായി ഇണചേരുന്നതോടെ സ്ത്രീക്ക് ലജ്ജ തീരെ ഇല്ലാതാകാറില്ല. പക്ഷേ കുറഞ്ഞുവരും. ഒരു പെണ്‍കുട്ടിയുടെ ലജ്ജാശീലം ആ പ്രായത്തിലുള്ള യുവാവിന്റേതിനെക്കാള്‍ കൂടിയിരിക്കും. ജോലിക്ക് പോകുന്ന ഒരു ഭാര്യയ്ക്ക് ഭര്‍ത്താവിനുള്ളതിനേക്കാള്‍ ലജ്ജ കുറവായിരിക്കും. അതായത് ഇളക്കത്തിന്റെ പ്രായം കഴിഞ്ഞാല്‍ ലജ്ജ സ്ത്രീയെ വിട്ടുപോകും.
ലജ്ജാശീലം സ്ത്രീകളുടെ അഭിനയമാണെന്ന് കരുതുന്നത് അബദ്ധമാണ്.  സ്ത്രീകളുടെ നാണംകുണുങ്ങി സ്വഭാവം ഒരുപരിധിക്കപ്പുറം പുരുഷന്‍മാര്‍ക്ക് ഇഷ്ടമല്ല. അതുപോലെ തന്നെ അവരുടെ കാമാധിക്യവും പരപുരുഷ താത്പര്യവും പുരുഷന് പിടിക്കില്ല. എന്നാല്‍ എപ്പോഴും നാണം കുണുങ്ങിയായ സ്ത്രീയെയും പുരുഷന്‍മാര്‍ വെറുക്കും. നാണവും തന്റേടവും ഒത്തുചേര്‍ന്ന പെണ്ണിനെയാണ് പുരുഷന് ഇഷ്ടം. ദാമ്പത്യജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കുന്നതിനും ഭര്‍ത്താക്കന്‍മാരെ സന്തോഷിപ്പിക്കുന്നതിനും സ്ത്രീകള്‍ സംഭോഗത്തില്‍ പുരുഷനെപ്പോലെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്.
 ഇഷ്ടമില്ലാത്ത പുരുഷന്റെ തള്ളിക്കയറ്റത്തില്‍നിന്നു കാമവികാരകേന്ദ്രങ്ങളെ രക്ഷപ്പെടുത്തുന്നതിനാണ് പ്രകൃതി സ്ത്രീയില്‍ ലജ്ജ ചാര്‍ത്തിയത്. സ്ത്രീയുടെ കാമവികാരാവേഗത്തിന്റെ ഒരു പ്രധാന തെളിവാണ് ലജ്ജ. നാണം എന്ന വികാരം കൂടിയ അളവിലുള്ള സ്ത്രീകളാണ് തന്റേടികളായ യുവതികളേക്കാള്‍ അനുരാഗവതികള്‍. സ്ത്രീപുരുഷബന്ധത്തെ ദൃഢമാക്കാന്‍ നാണത്തിനുള്ള കഴിവ് വളരെ വലുതാണ്. ഒരു സ്ത്രീയുടെ നാണത്തെ കീഴടക്കാന്‍ പൊരുതുന്ന പുരുഷനെ നോക്കിനില്‍ക്കുന്നതിനെക്കാള്‍ കാമോദ്ദീപകമായ മറ്റൊരു കാഴ്ചയില്ല. എന്നാല്‍ എത്രയായാലും നാണം വിടാതിരിക്കുന്ന സ്ത്രീകള്‍ ഒരിക്കലും അഭികാമ്യയല്ല. ബലാല്‍സംഗം ചെയ്യപ്പെട്ട ഒരു സ്ത്രീയെ വിവാഹം ചെയ്താലും സ്വന്തം അനുരാഗഭാജനത്തെ തൊഴിച്ചുകളയുന്ന സ്ത്രീയെ വിവാഹം ചെയ്യരുത്.
 അപ്രതീക്ഷിതമായി കൈവരുന്ന സുഖത്തിനാണ് പറഞ്ഞുവച്ച് ഉണ്ടാക്കിയെടുത്ത സുഖത്തിനേക്കാള്‍ ആസ്വാദ്യത കൂടുതല്‍. പുരുഷന്‍മാര്‍ക്കും ഒരു സ്ത്രീയുടെ ചാരിത്രശുദ്ധി എത്രയധികമുണ്ടോ അത്രകണ്ട് അവളെ ആനന്ദമൂര്‍ച്ഛയിലെത്തിക്കാനുള്ള താത്പര്യം കൂടും. എന്നാല്‍ സ്ത്രീയുടെ കാര്യം ഇതിനു വിപരീതമാണ്. മറ്റൊരു സ്ത്രീയെപ്പോലും തൊടാത്ത പുരുഷനെ തന്നെ കിട്ടണമെന്ന ആഗ്രഹം മിക്ക സ്ത്രീകള്‍ക്കും ഉണ്ടാകാറില്ല.
 എന്നാല്‍ ഒരിക്കല്‍ സ്വന്തമായിക്കഴിഞ്ഞാല്‍ മിക്ക സ്ത്രീകളും സ്വന്തം പുരുഷനെ പങ്കിടാന്‍ ആരെയും അനുവദിക്കില്ല.
 സംഭോഗത്തില്‍ ഏര്‍പ്പെടുന്നവരുടെ ലജ്ജയല്ല, കാണുന്നവര്‍ക്ക് അറപ്പു തോന്നിക്കും എന്ന് പേടിച്ചിട്ടാണ് സ്ത്രീപുരുഷസംഭോഗം രഹസ്യസ്ഥലത്തുവച്ച് നടത്തുന്നത്. അപരിഷ്കൃതര്‍ പോലും ഇണചേരാന്‍ രഹസ്യസ്ഥലം തേടുന്നു. എന്നാല്‍ മറ്റുള്ളവര്‍ സംഭോഗം ചെയ്യുന്നതുകണ്ടാല്‍ അവരെ ദ്രോഹിക്കാന്‍ പലരും മുതിരാറുണ്ട്. സംഭോഗത്തിലേര്‍പ്പെട്ട നായ്ക്കളെയും അടിച്ചും കല്ലെറിഞ്ഞും ഉപദ്രവിച്ച് ചിലര്‍ ആഹ്ളാദം കൊള്ളുന്നത് കണ്ടിട്ടില്ലേ?
 സ്ത്രീകളുടെ ഗുഹ്യാവയവങ്ങളെ ഡോക്ടര്‍മാര്‍ക്കു പരീക്ഷണം ചെയ്യേണ്ടിവരുമ്പോള്‍, മുഖത്തേക്ക് ആരും നോക്കുന്നില്ലെങ്കില്‍ക്കൂടി, അതിനെ അവര്‍ കൈകൊണ്ടു മൂടിക്കളയുന്നത് സാധാരണമാണ്. ഒരു സ്ത്രീയുടെ മുഖംമൂടിയാല്‍ മതി. അവളുടെ ഹൃദയം തുറന്നു കഴിയും എന്നൊരു പഴഞ്ചൊല്ലു പോലുമുണ്ട്.
 നവവധുക്കളായ സ്ത്രീകള്‍ വരന്റെ അച്ഛനോ സഹോദരനോ പുരുഷന്‍മാരായ മറ്റു ബന്ധുക്കള്‍ക്കോ മുന്നില്‍ വര്‍ഷങ്ങളോളം മുന്‍കാലങ്ങളില്‍ മുഖം കാണിച്ചിരുന്നില്ല. തമ്മില്‍ക്കാണാതെ നിര്‍വ്വാഹമില്ലെന്നായാല്‍ തന്നെ അവര്‍ മുഖം മറയ്ക്കും. ഇപ്പോള്‍ ആ മട്ടുമാറി മറയ്ക്കേണ്ടതായ ഭാഗങ്ങളെ മാത്രമേ സ്ത്രീകള്‍ പുരുഷന്‍മാരായ ബന്ധുജനങ്ങള്‍ക്കു കാണിച്ചുകൊടുക്കാന്‍ പാടില്ലായ്കയുള്ളൂ. ഈ ആചാരങ്ങള്‍ കുടുംബജീവിതത്തെ സന്തോഷകരമാക്കാന്‍ വേണ്ടിയുള്ളതാണ്. പെണ്‍കുട്ടികള്‍ പതിവായി ബന്ധുക്കളല്ലാത്ത പുരുഷന്‍മാര്‍ നോക്കിനില്‍ക്കുമ്പോള്‍ നഗ്നത്തുടകളില്‍ വച്ചു തിരി തെറുക്കാറുണ്ടെന്നത് ഒരു തെളിവാണ്; അവരവരെ വെളിപ്പെടുത്തുന്നതില്‍ അവര്‍ക്കു യാതൊരു സങ്കോചവുമില്ല. എന്നാല്‍ കാലടികളിലേക്ക് ഒരു പുരുഷന്‍ കുറച്ചധികം ഊന്നിനോക്കിയാല്‍ അവര്‍ ശുണ്ഠിയെടുത്തെന്നുവരും.

സെക്‌സിലെ താന്ത്രിക രഹസ്യങ്ങള്‍


ലൈംഗികക്രിയയുടെ സംവിധായക സ്ഥാനം പ്രകൃതി പുരുഷനെയാണ്‌ ഏല്‍പ്പിച്ചി‍രിക്കുന്നത്‌ എന്ന്‌ വിശ്വസിക്കുന്നവരാണേറെയും. ആ വിശ്വാസത്തിന്‌ സ്ത്രീ പുരുഷ ഭേദമില്ല. ദാതാവിന്റെ സ്ഥാനത്ത്‌ ആണും സ്വീകര്‍ത്താവിന്റെ സ്ഥാനത്ത്‌ സ്ത്രീയും. പുരുഷന്‍ കൊടുക്കുന്നു. സ്ത്രീ ഏറ്റുവാങ്ങുന്നു. വാങ്ങുന്നയാളുടെ തൃപ്തിയാണ്‌ കൊടുക്കുന്നവന്റെ സന്തോഷം.
അതുകൊണ്ട്‌ ലൈംഗിക കേളിയിലെ പുരുഷവിജയം പൂര്‍ണമാകുന്നത്‌ ഒപ്പം കിടക്കുന്നവളുടെ തളര്‍ന്ന ശരീരത്തില്‍ നിന്നും സംതൃപ്തിയുടെ വിയര്‍പ്പു തുളളികള്‍ ഒഴുകിയിറങ്ങുന്പോഴാണ്‌. കടക്കണ്ണില്‍ കത്തിയെരിഞ്ഞ വികാരം കെട്ടടങ്ങി ഇമയടയലിന്റെ ശാശ്വത ശാന്തിയിലേയ്ക്ക്‌ അവള്‍ പതിയെ തളരുന്പോഴാണ്‌.
ഇവിടെയാണ്‌ പുരാതന താന്ത്രിക വിദ്യകള്‍ പുരുഷന്റെ സഹായത്തിന്‌ എത്തുന്നത്‌. പ്രാചീന മഹര്‍ഷിമാര്‍ പകര്‍ന്നു നല്‍കിയ ചില ചെറിയ വിദ്യകള്‍ പരിശീലിച്ചാ‍ല്‍ കിടപ്പറയിലെ കഥയുടെ നിറവും രുചിയും മാറും. തിരിച്ചറിയാനാവാത്ത വിധം.
സ്ത്രീയുടെ സന്തോഷം മാത്രമല്ല ലക്ഷ്യം. പുരുഷന്റെ അനുഭൂതിയുടെ രസനിരപ്പുയര്‍ത്താനും സഹായകമാണ്‌ ഈ വിദ്യകള്‍. പുരുഷന്റെ ലൈംഗിക സംതൃപ്തി സ്ഖലനവുമായി ബന്ധപ്പെട്ടതാണ്‌. ഒരു സ്ഖലനത്തോടെ അവന്‍ തളര്‍ന്നു പോകുന്നു.
അതുവരെ സംഭരിച്ച ഊര്‍ജം മുഴുവന്‍ ചോര്‍ന്നു പോകുന്നത്‌ പുരുഷന്റെ ദൗര്‍ബല്യമല്ല, മറിച്ച് അവന്റെ ജൈവികമായ പ്രത്യേകതയാണ്‌ അത്‌. പ്രകൃതി അങ്ങനെയാണ്‌ അവനെ സൃഷ്ടിച്ചി‍രിക്കുന്നത്‌.
പ്രകൃതി കല്‍പ്പിച്ച പരിമിതികള്‍ അതിജീവിക്കാന്‍ ശ്രമിക്കുക എന്നത്‌ എക്കാലവും മനുഷ്യന്റെ ഹരമായിരുന്നു. ഇവിടെയും കഥ മറിച്ചല്ല.
സ്ഖലനം നിയന്ത്രിച്ച് പ്രകൃതിയെ വെല്ലു‍വിളിക്കണോ? വഴി താന്ത്രിക ശാസ്ത്രം പറഞ്ഞു തരും.
സ്ഖലനത്തെ നിയന്ത്രിക്കുന്ന പേശികളുണ്ട്‌ നമ്മുടെ ശരീരത്തില്‍. പ്യൂബോക്കോ സൈജീസ്‌ മസില്‍ അഥവാ പിസി മസില്‍ എന്നാണ്‌ ഈ മസിലുകളെ പറയുക. ഇതിനെ യോഗശാസ്ത്രത്തില്‍ മൂലാധാരം എന്ന്‌ പറയുന്നു. ഇംഗ്ലീ‍ഷില്‍ പെരണിയം എന്നും പറയും.
നമുക്ക്‌ എളുപ്പത്തിന്‌ മന്മഥ പേശി എന്നുവിളിക്കാം. നട്ടെല്ലി‍ന്റെ അവസാന ഭാഗമായ ടെയില്‍ബോണ്‍ മുതല്‍ പ്യൂബിക്‌ ബോണ്‍ വരെയാണ്‌ ഈ പേശിയുടെ സ്ഥാനം. അതായത്‌ സ്ത്രീയുടെയും പുരുഷന്റെയും നട്ടെല്ലിന്റെ അഗ്രത്തിനും ലൈംഗികാവയവങ്ങള്‍ക്കും ഇടയ്ക്കുള്ള രണ്ട്‌ ഇഞ്ചോളം സ്ഥലം.
ഈ പേശിയുടെ സങ്കോചവികാസങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ക്ക്‌ ലൈംഗിക ക്രിയയുടെ ഉന്നതങ്ങളിലെത്താം.
എങ്ങനെയെന്ന്‌ എളുപ്പം ചോദിച്ച് തീര്‍ക്കാം. പരിശീലനം മാത്രമാണ്‌ ഇതിന്‌ വഴി.
മൂത്രവിസര്‍ജനം നിയന്ത്രിക്കുന്നതാണ്‌ പരിശീലനത്തിലെ ആദ്യപടി. ശ്രദ്ധ ഈ മസിലില്‍ കേന്ദ്രീകരിച്ച് അവിടെ നടക്കുന്ന സങ്കോചവികാസങ്ങള്‍ ആദ്യം മനസു കൊണ്ട്‌ ഒപ്പിയെടുക്കണം.
പിന്നീട്‌ തലച്ചോറില്‍ നിന്ന്‌ ബോധപൂര്‍വം പായുന്ന നിര്‍ദ്ദേശങ്ങള്‍ക്കപ്പുറം ഒരിഞ്ചു ചലിക്കാന്‍ അനുവദിക്കാത്ത വിധം നിയന്ത്രണം സ്ഥാപിച്ചെടുക്കുക. ദിവസം 20 - 25 തവണയെങ്കിലും ഈ പ്രക്രിയ ആവര്‍ത്തിക്കണമെന്നാണ്‌ ഋഷിവര്യന്‍മാര്‍ ഉപദേശിക്കുന്നത്‌.
സംഭോഗവേളയില്‍ മന്മഥ പേശിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുകയും ശ്വാസനിയന്ത്രണത്തിന്റെ ചില തന്ത്രങ്ങള്‍ പ്രയോഗിക്കുകയും ചെയ്ത്‌ പുരുഷനും സ്ത്രീയ്ക്കും സ്വന്തം രതി മൂര്‍ച്ഛ നിയന്ത്രിയ്ക്കുക മാത്രമല്ല കൂട്ടാളിയുടെ ആനന്ദം കൂട്ടുകയും ചെയ്യാം.
സ്തീ ഇത്‌ ചെയ്യുന്പോള്‍ പുരുഷന്‌ ലിംഗത്തില്‍ സമ്മര്‍ദ്ദം ലഭിയ്കുന്നതാണ്‌ ഇതിന്‌ കാരണം. പുരുഷന്‍ ഇത്തരത്തില്‍ മൂലാധാരം നിയന്ത്രിയ്ക്കുന്പോള്‍ താനേ തന്നെ ഉദ്ധരിച്ച് ലിംഗം ചലിയ്ക്കുന്നു. ഇതാണ്‌ സ്ത്രീയ്ക്ക്‌ സുഖദായകമാകുന്നത്‌.
സ്വന്തം രതിമൂര്‍ച്ഛ നിയന്ത്രിയ്ക്കാമെന്നത്‌ ഇതിന്റെ മറ്റൊരു ഫലമാണ്‌. ലൈഗികാവയവങ്ങളില്‍ നിന്ന്‌ തലച്ചോറിലേയ്ക്കുള്ള സംവേദന നാഡികള്‍ മൂലാധാരം വഴിയാണ്‌ കടന്ന്‌ പോകുന്നത്‌. ഇതാണ്‌ മന്മഥ പേശികള്‍ക്ക്‌ പ്രാധാന്യം കിട്ടാന്‍ കാരണം.
സ്ഖലനം വൈകിച്ച് സംഭോഗ വേള ദീര്‍ഘിപ്പിക്കാന്‍ താന്ത്രിക വിദ്യ ഉപയോഗിച്ച് ഇനിയും പലതും ചെയ്യാന്‍ കഴിയും.
ഉന്മാദത്തിന്റെ പരകോടിയില്‍ നില്‍ക്കുന്പോള്‍ സ്വന്തം ശരീരത്തില്‍ നിന്നും ഊര്‍ന്നുപോകുന്ന ഊര്‍ജത്തിന്റെ താളം നിങ്ങളറിയുന്നുണ്ടെങ്കില്‍ അതാണ്‌ പൂര്‍ണമായ സെക്സ്‌ നല്‍കുന്ന പരമാനന്ദം. അത്‌ ആസ്വദിക്കാനാവുന്ന മാനസിക നിലയില്‍ എത്തിക്കുകയാണ്‌ താന്ത്രിക വിദ്യകള്‍ ചെയ്യുന്നത്‌.
സ്ഖലന നിയന്ത്രണംസംഭോഗം മുറുകുന്പോള്‍ സ്ഖലനത്തിന്‌ മനസും ശരീരവും ദാഹിക്കും. ഈ പ്രേരണയ്ക്ക്‌ എളുപ്പം വഴങ്ങാതിരിക്കാന്‍ മനസിനെ പ്രാപ്തമാക്കണം. സ്ഖലനം നടക്കാതെ രതിമൂര്‍ച്ഛയുടെ സുഖമറിയാന്‍ ശരീരത്തെ പരിശീലിപ്പിക്കേണ്ടത്‌ ആവശ്യമാണ്‌. ഇതിനാണ്‌ മന്മഥ പേശികള്‍ മുറുക്കുന്നതും അയയ്ക്കുന്നതും പരിശീലിയ്ക്കേണ്ടത്‌.
സംഭോഗ സമയത്ത്‌ വൃഷണങ്ങളില്‍ ഏല്‍ക്കുന്ന മര്‍ദ്ദവും സ്പര്‍ശനവും സ്ഖലനം എളുപ്പമാക്കുന്നുണ്ട്‌. സ്ഖലനം സംഭവിയ്ക്കുന്നത്‌ ശുക്ലം ഉല്‍പാദിപ്പിയ്ക്കുന്ന പ്രോസ്ട്രേറ്റ് ഗ്രന്ഥിയില്‍ നിന്നാണെങ്കിലും ബീജം നല്‍കുന്നത്‌ വൃഷണങ്ങളാണെന്നതാണ്‌ ഇതിന്‌ കാരണം.
സ്ഖലനത്തിന് തൊട്ടുമുന്പ്‌ വൃഷണങ്ങളെ സ്പര്‍ശന വിമുക്തമാക്കണം.
പറഞ്ഞപ്പോള്‍ പെട്ടെന്ന്‌ തീര്‍ന്നെങ്കിലും അത്ര എളുപ്പമുളള പണിയല്ല ഇത്‌. എന്നാല്‍ പരിശീലനത്തിലൂടെ ഈ കഴിവ്‌ സ്വായത്തമാക്കുന്നത്‌ ലൈംഗികതയുടെ പൂരവിസ്മയത്തിലേയ്ക്ക്‌ ഇരുവരെയും നയിക്കും.
വിവിധ സംഭോഗ രീതികള്‍
ഒരാളെ ഒന്നിലധികം രതിമൂര്‍ച്ഛയിലേയ്ക്ക്‌ നയിക്കുന്നതില്‍ സംഭോഗനിലകള്‍ക്ക്‌ നിര്‍ണായക പങ്കുണ്ട്‌. ഇത്‌ ഓരോരുത്തരുടെയും ശാരീരിക പ്രത്യേകതകളെയും ലൈംഗിക താല്‍പര്യത്തെയും ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതായത്‌ ഒരാളിന്‌ തൃപ്തി നല്‍കുന്ന സംഭോഗനില മറ്റൊരാളിന്റെ കാര്യത്തില്‍ പരാജയപ്പെട്ടേക്കാം.
ഇരുകൂട്ടര്‍ക്കും കൂടുതല്‍ ആനന്ദം നല്‍കുന്ന ഭോഗരീതികള്‍ കണ്ടെത്തി മനസിലാക്കുക തന്നെ വേണം.
കാമസൂത്രത്തില്‍ 64 ഭോഗരീതികള്‍ പരാമര്‍ശിക്കുന്നുണ്ട്‌. അതില്‍ പലരീതികളും പലരും തങ്ങളുടെ സ്വകാര്യതയില്‍ പരീക്ഷിച്ചി‍ട്ടുമുണ്ടാകും. ലൈംഗികയെക്കുറിച്ചുളള ഒരു തത്ത്വചിന്തയില്‍ നിന്നാണ്‌ വ്യത്യസ്ത ഭോഗരീതികള്‍ ഉരുത്തിരിഞ്ഞതെന്ന്‌ വിശ്വസിക്കപ്പെടുന്നു.
ഊര്‍ജവും ധാതുവും സംഭരിച്ചു നിര്‍ത്തുന്നതിലാണ്‌ പുരുഷന്‍റെ ആരോഗ്യം കുടികൊളളുന്നത്‌ എന്നാണ്‌ താന്ത്രിക വിശ്വാസം. ഒരു നിലയില്‍ നിന്ന്‌ മറ്റൊരു നിലയിലേയ്ക്ക്‌ മാറുന്പോള്‍ ഇത്‌ സാധ്യമാകുമത്രേ. ഇന്നൊരു രീതി നാളെ വേറൊരു രീതി എന്നല്ല, മറിച്ച് ഒന്നിലധികം സംഭോഗരീതികളിലൂടെ സ്ഖലനം സംഭവിക്കുന്ന തരത്തില്‍ ബന്ധപ്പെടാന്‍ ശീലിക്കണം.
ഒരു രീതിയില്‍ നിന്നും മറ്റൊരു രീതിയിലേയ്ക്ക്‌ പ്രവേശിക്കുന്പോള്‍ ലൈംഗികോദ്ധാരണത്തില്‍ വ്യതിയാനമുണ്ടാകും. പുരുഷന്‌ പലപ്പോഴും ഒന്നാം പാഠം മുതല്‍ വായിച്ചു തുടങ്ങേണ്ടി വരും. എന്നാല്‍ വാമഭാഗത്തിന്റെ ലൈംഗിക ഉണര്‍വില്‍ കാര്യമായ മാറ്റം വരികയുമില്ല.
പരിമിതി എന്ന്‌ കരുതപ്പെടുന്ന അവസ്ഥയെ ആയുധമാക്കി വളര്‍ത്തുകയാണ്‌ ചെയ്യുന്നത്‌. സംഭോഗത്തിനിടെ ശ്രദ്ധ മാറിയാല്‍ പുരുഷന്റെ ഉദ്ധാരണം താഴോട്ടു പോകും. മനപ്പൂര്‍വം ഇടവേളകള്‍ സൃഷ്ടിച്ച് സംഭോഗവേള നീട്ടിയെടുക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്‌.
ശ്വാസ നിയന്ത്രണത്തിന്റെ അത്ഭുത ഫലങ്ങള്‍
എല്ലാ പ്രാചീന ശാസ്ത്രങ്ങളും ശ്വാസനിയന്ത്രണത്തിന്റെ മേന്മയെക്കുറിച്ച് വാചാലമാണ്‌. ശ്വാസനിയന്ത്രണത്തിന്‌ ലൈംഗിക കര്‍മ്മത്തിലും പ്രാധാന്യമേറെയാണ്‌.
എങ്ങനെ ശ്വസിക്കണമെന്ന്‌ അറിയുന്നത്‌ നിങ്ങളെയും പങ്കാളിയെയും ഒരുപോലെ ആനന്ദത്തിന്റെ കൊടുമുടിയിലെത്തിക്കും. ശ്വാസനിയന്ത്രണത്തിന്റെ വിവിധ നിലകളില്‍ത്തന്നെ രതിമൂര്‍ച്ഛയുടെ മാര്‍ഗങ്ങള്‍ ഒളിഞ്ഞിരിക്കുന്നുവെന്ന്‌ താന്ത്രികര്‍ പറയുന്നു.
സ്ഖലനത്തോടടുക്കുന്പോള്‍ സ്ത്രീപുരുഷന്മാരുടെ ശ്വാസഗതിയുടെ വേഗത കൂടും. അതിനിര്‍ണായകമായ ആ ഒറ്റനിമിഷത്തില്‍ ശ്വാസഗതി തന്നെ നിലയ്ക്കും. ആഴത്തില്‍ സാവധാനത്തില്‍ താളാത്മകമായി ഈ സമയത്ത്‌ ശ്വാസഗതി ക്രമീകരിച്ചു നോക്കുക. ഫലം അന്പരപ്പിക്കുന്നതായിരിക്കും.
മനസും ശരീരവും ഒരുപോലെ നിയന്ത്രിതവാസ്ഥയില്‍ പ്രവര്‍ത്തിക്കുവാന്‍ പാകപ്പെടുത്തുകയാണ്‌ താന്ത്രിക വിദ്യ.
താന്ത്രിക മന്മഥത്തില്‍ ശരീരത്തിന്റെ ആനന്ദം വേറെ മനസിന്റേത്‌ വേറെ എന്ന വേര്‍തിരിവില്ല. രണ്ടും ലയിച്ചു ചേര്‍ന്ന്‌ വാക്കുകള്‍ക്കപ്പുറമായ പരമാനന്ദം അനുഭവിക്കാന്‍ താന്ത്രിക വിദ്യകള്‍ സഹായിക്കുന്നു.
ഒരു കാര്യം പ്രത്യേകം ഓര്‍മ്മിക്കുക. താന്ത്രിക മന്മഥത്തിന്റെ ആത്യന്തിക ലക്ഷ്യം രതിമൂര്‍ച്ഛയും സംഭോഗവേളയുടെ ദൈര്‍ഘ്യവുമൊന്നുമല്ല.
പരസ്പരബന്ധവും വിശ്വാസവും ആദരവും വളര്‍ത്താനാണ്‌ ഈ മാര്‍ഗങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്‌. ശാരീരികമായി ഇഴുകിച്ചേരുന്നതിനൊപ്പം ആത്മീയ സംഭോഗവും സാധ്യമാകണം.
തന്റെ പ്രേമത്തിന്‌ ശരീരത്തിന്റെ പരമാണു വരെ കോരിത്തരിക്കുന്ന ആനന്ദം പകരം തരുന്ന പുരുഷനെ ഒരു സ്ത്രീയും മറക്കില്ല. അതിനായി അല്‍പം കഷ്ടപ്പെടാനും ചില കാര്യങ്ങള്‍ പരിശീലിക്കാനും സമയവും സൗകര്യവുമുണ്ടോ എന്നതാണ്‌ ചോദ്യം.

29 ഒക്‌ടോബർ 2009

ലൈംഗികവിജയത്തിന് സെക്‌സ് ടോണിക്കുകള്‍

കാമോത്തേജക വസ്തുക്കള്‍ക്ക് കാമം ഉത്തേജിപ്പിക്കാനാകുമോ? എങ്കില്‍ എങ്ങനെയാണ്? ഇത് എത്രത്തോളം ഫലപ്രദമാണ്.... നമ്മളില്‍ മിക്കവരും ഇത്തരം ഒരുപാട് സംശയങ്ങളാല്‍ ഉഴലുന്നവരാണ്.
 യഥാര്‍ത്ഥത്തില്‍ ഉത്തേജനം മനസ്‌സുകള്‍ക്കാണ് വേണ്ടത്. ഇത്തരം പ്രശ്‌നങ്ങളുള്ള പലര്‍ക്കും ഔഷധങ്ങളെക്കാള്‍ വേണ്ടത് കൗണ്‍സിലിംഗാണ്....
എന്നാല്‍ കാമോത്തേജകത്തിന് ജലവിഭവങ്ങള്‍ ഒരളവുവരെ ഫലപ്രദമാണെന്ന് പറയുന്നുണ്ട്.
 ലൈംഗികാസക്തിയും ശേഷിയും വര്‍ദ്ധിപ്പിക്കുമെന്നു കരുതുന്ന ആഹാരങ്ങളാണ് കാമോത്തേജക വസ്തുക്കള്‍. പച്ചമരുന്നുകള്‍, പാനീയങ്ങള്‍, മരുന്നുകള്‍ എന്നിവയാണ് ഇവ. ഗ്രീക്ക് കാമദേവതയായ അഫ്രോഡൈറ്റില്‍ നിന്നുമാണ്  കാമോത്തേജക വസ്തുക്കളുടെ ഇംഗ്‌ളീഷ് പദമായ അഫ്രോഡിസിയാക്‌സ് ഉണ്ടായത്. ഗ്രീക്ക് ദേവനായ ക്രോണോസ് സ്വന്തം പിതാവിനെ വധിച്ച് ലൈംഗികാവയവങ്ങള്‍ കടലില്‍ വലിച്ചെറിഞ്ഞപ്പോള്‍ അഫ്രോഡൈറ്റ് എന്ന ദേവത കടലില്‍ നിന്നും ഉയര്‍ന്നുവന്നുവത്രേ!. അതിനുശേഷമാണ് സമുദ്രോത്പന്നങ്ങള്‍ക്ക്  ലൈംഗിക ഉത്തേജന ശേഷി ഉണ്ടെന്ന് വിശ്വസിച്ചുതുടങ്ങിയത്. ഭക്ഷ്യ വസ്തുക്കള്‍ക്കും ഔഷധങ്ങള്‍ക്കും ലൈംഗികത ഉത്തേജിപ്പിക്കാനാകുമെന്നൊരു തെറ്റിദ്ധാരണയുണ്ട്.
വ്യത്യസ്ത കാലഘട്ടത്തില്‍ വ്യത്യസ്ത കാമോത്തേജക മരുന്നുകള്‍ വിപണിയിലുണ്ട്. 1960 കളില്‍ ജിന്‍സെങ്ങ് എന്ന പച്ചമരുന്നിനായിരുന്നു പ്രചാരം. അമേരിക്കന്‍ വിപണിയില്‍ ഈ സസ്യത്തിന്റെ വേര് ഏറ്റവും അധികം വില്‍ക്കപ്പെട്ട ലൈംഗിക വര്‍ദ്ധിനിയായി. പിന്നീടുവരുന്ന ഉത്തേജകമരുന്ന് റോയല്‍ജല്ലിയാണ്. ലൈംഗിക ഗ്രന്ഥികളെ ശക്തിപ്പെടുത്താനുള്ളതായിരുന്നു ഇത്. അതിനുശേഷം  ജീവകം ഋയും നാകവും ശക്തമായ ഉത്തേജനശേഷി പകരുന്ന പോഷകാഹാരമായി.
 സെക്‌സ് ടോണിക്കുകള്‍ പ്രധാനമായും മൂന്ന് വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്.  മദ്യം, കഞ്ചാവ് എന്നിവ ഇതില്‍ പ്രധാനമാണ്. ഇവ മാനസിക നിലയെ മാറ്റുന്ന ലഹരിവസ്തുക്കളാണ്. എന്നാല്‍ മറ്റുചലിത് ലൈംഗികാവയവങ്ങളിലേക്കുള്ള രക്തസ്രാവം വര്‍ദ്ധിപ്പിക്കും. ഇത് ഉത്തേജനം വര്‍ദ്ധിപ്പിക്കും. അതുപോലെ ലൈംഗിക ബന്ധത്തിന്റെ സമയവും ദീര്‍ഘിപ്പിക്കും.  യോഹിംബൈന്‍ അതിലൊന്നാണ് ചില മരുന്നുകള്‍. ലൈംഗിക- മൂത്രനാളികളില്‍ ശോഥവും അസ്വസ്തതയും സൃഷ്ടിക്കും. സ്പാനിഷ് ഫ്‌ളൈ അത്തരത്തിലൊന്നാണ്. സെക്‌സ് ടോണിക്കുകള്‍ക്ക് അതേപടി ലൈംഗികയില്‍ ബന്ധമൊന്നുമില്ല. എന്നാലത്  മാനസികമായ ശക്തി നല്കുന്നുണ്ട്.  ഈ ശക്തിയില്‍ നിന്ന് മാത്രമേ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനാകു. അല്ലാതെ മരുന്നും ഭക്ഷണവുമൊന്നും  ലൈംഗികതയെ നേരിട്ട് ഉത്തേജിപ്പിക്കില്ല.

സമ്മര്‍ദമകറ്റൂ... സെക്‌സ് ആഘോഷിക്കൂ...

പല തരത്തിലുള്ള മാനസിക സമ്മര്‍ദങ്ങള്‍ പേറിയാണ് മിക്കവരും വീട്ടിലെത്തുന്നത്. ജോലിയുടെയും മറ്റും ഭാഗമായി പല വിധം സമ്മര്‍ദങ്ങള്‍ നമുക്ക് നേരിടേണ്ടി വരുന്നുണ്ട്. ഈ സമ്മര്‍ദം ആരോഗ്യത്തെ ബാധിക്കാം. സെക്സിനോടുള്ള നമ്മുടെ സമീപനത്തിലും മാറ്റങ്ങള്‍ വരുത്താം.
ഇണകളുടെ ഇണക്കം മനസിലും ശരീരത്തിലും വേണം. അത്തരമൊരു പൊരുത്തമേറിയ അവസ്ഥയില്‍ മനസിന് നവോന്മേഷം പകരുന്ന വിരുന്നാവും സെക്സ്. അതേ സമയം ക്ഷീണവും സമ്മര്‍ദവും നിറഞ്ഞുനില്‍ക്കുന്ന ശരീരത്തിനും മനസിനും സെക്സിനെ അത്തരമൊരു അവസ്ഥയിലെത്തിക്കാനാവുമോ?
ക്ഷീണവും സമ്മര്‍ദവും അകറ്റിയ മനസുകള്‍ക്ക് മാത്രമേ സെക്സ് കൂടുതല്‍ ആഹ്ലാദകരമായ അനുഭവമാക്കാനാവൂ. അതുകൊണ്ട് ജോലി സ്ഥലത്തെ സമ്മര്‍ദം വീട്ടിലേക്കും കിടപ്പറയിലേക്കും കൊണ്ടുപോകരുത്. കിടപ്പറയില്‍ സമ്മര്‍ദങ്ങള്‍ മാറ്റിനിര്‍ത്താനും ലൈംഗികജീവിതം ആഹ്ലാദകരമാക്കാനും ശ്രദ്ധിക്കണം. ജീവിതപങ്കാളിയുമായുള്ള ആഹ്ലാദകരമായ ലൈംഗിക ബന്ധം ആരോഗ്യദായകം കൂടിയാണെന്ന് മനസ്സിലാക്കുക.
ക്ഷീണത്തെയും സമ്മര്‍ദത്തെയും തുരത്തി ലൈംഗികതയെ ജീവിതത്തില്‍ എങ്ങനെ പരിപോഷിപ്പിക്കാം? ഭാര്യാഭര്‍ത്താക്കന്‍മാര്‍ ഇക്കാര്യത്തില്‍ മാനസികമായ ചില തയ്യാറെടുപ്പുകള്‍ നടത്തുന്നത് നല്ലതാണ്. അല്ലെങ്കില്‍ ലൈംഗികത ആസ്വദിക്കാന്‍ ഇണകള്‍ക്ക് കഴിഞ്ഞുവെന്നുവരില്ല.
കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ മനസിനെ ഉലയ്ക്കുന്നുണ്ടെങ്കില്‍ അത് ജീവിത പങ്കാളിയുമായി പങ്കിടാന്‍ ശ്രദ്ധിക്കണം. കടുത്ത ക്ഷീണം തോന്നുന്നുവെങ്കില്‍ സെക്സില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക. മനസിന്റെ താളം വീണ്ടെടുക്കാന്‍ ശ്രമിക്കുക.
സമ്മര്‍ദങ്ങള്‍ ഇന്ന് ജീവിതത്തിന്റെ ഭാഗമാണ്. സമ്മര്‍ദമില്ലാത്ത ജീവിതം ഒരു സങ്കല്പം മാത്രമായി തീര്‍ന്നിരിക്കുന്നു. ഇത് ഒരു യാഥാര്‍ത്ഥ്യമായി അംഗീകരിച്ച് സമ്മര്‍ദം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ആരായണം. അതുവഴി മാനസിക ആരോഗ്യവും ലൈംഗിക ആരോഗ്യവും വീണ്ടെടുക്കാം.
യോഗയും ധ്യാനവുമൊക്കെ മാനസിക ആരോഗ്യത്തിന് ഏറെ ഉതകും. ശാന്തമായ മനസിന് മാത്രമേ ലൈംഗികത ഒരു ഉത്സവമാക്കാനാവൂ. അതുകൊണ്ട് മനസിന് ശാന്തി പകരാനുള്ള മാര്‍ഗങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കണം.
വ്യായാമം പതിവാക്കാനും ശ്രദ്ധിക്കണം. ശാരീരികക്ഷമത ലൈംഗിക ജീവിതത്തില്‍ ഏറെ പ്രധാനമാണ്. പുതിയ ഭക്ഷണരീതികള്‍ രോഗങ്ങളിലേക്കാണ് വഴിതുറക്കുന്നത് എന്നതു കൂടി ഓര്‍ത്ത് വ്യായാമം പതിവാക്കുക.
സ്പര്‍ശനസുഖം മനസിനും ശരീരത്തിനും ഏറെ ആശ്വാസം പകരുന്നതാണ്. ഇണകള്‍ തഴുകുകയും തലോടുകയും ചെയ്യുന്നത് മനസിലെ പിരിമുറുക്കം അയയാന്‍ സഹായകമാകും. സ്നേഹപ്രകടനം സ്പര്‍ശനങ്ങളിലൂടെ കൂടുതല്‍ ഊഷ്മളമാക്കാന്‍ ശ്രമിക്കുക.
പങ്കാളി മാനസികവും ശാരീരികവുമായി തയ്യാറെടുത്തിട്ടുണ്ടെങ്കില്‍ മാത്രം സെക്സിലേര്‍പ്പെടുക. ഇണക്ക് ഏതെങ്കിലും തരത്തിലുള്ള പിരിമുറുക്കങ്ങളുണ്ടെങ്കില്‍ അത് അകറ്റാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. സ്നേഹസാന്ത്വനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക.
ഭാര്യക്കും ഭര്‍ത്താവിനും ജോലിയുണ്ടെങ്കില്‍ ഇരുവരും ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സമ്മര്‍ദമകറ്റുന്ന സംസാരങ്ങളിലേര്‍പ്പെടണം. ജോലി സ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളുടെ മാനസികോല്ലാസത്തെ ബാധിക്കുന്നെങ്കില്‍ അത് അകറ്റാന്‍ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ഏറ്റവും ശരിയായി കഴിയുന്നത് ജീവിതപങ്കാളിക്കായിരിക്കും. ഒരു ദിവസത്തെ സമ്മര്‍ദങ്ങള്‍ അകറ്റുന്ന സല്ലാപം കൂടിയാവട്ടെ അത്.
അനുയോജ്യമായ സാഹചര്യങ്ങളില്‍ ലൈംഗിതക പരമാവധി ഹൃദ്യമാക്കാനാണ് ശ്രമിക്കേണ്ടത്. മുന്‍വിധികളില്ലാതെ, ചില പ്രത്യേക മാനസികാവസ്ഥകളില്‍ ഇണകള്‍ക്ക് മാനസികമായ അങ്ങേയറ്റത്തെ സംയോജനം സെക്സിലൂടെ സാധിക്കും. അത്തരം സന്ദര്‍ഭങ്ങള്‍ പരമാവധി ആസ്വദിക്കാനാണ്

28 ഒക്‌ടോബർ 2009

രതി ഉത്സവത്തിനു കൊടിയേറുമ്പോള്‍...


രതി ഒരു കലയാണ്. കലയോ അമൂര്‍ത്തവും. അമൂര്‍ത്തമായ ആ കലയെ ആവുംവിധം മൂര്‍ത്തമാക്കാന്‍ നോക്കൂ. അപ്പോള്‍ നിങ്ങള്‍ ഒരു കലാകാരനാണെന്ന് ഇണ പറയും. അതിലും വലിയൊരു പ്രശംസ നിങ്ങളിലെ കലാകാരന് എവിടെ കിട്ടാനാണ്?
ജീവിതം ഓരോ ദിവസവും തള്ളിനീക്കുകയാണ് പലരും. പലപല വിഷമങ്ങള്‍... സങ്കടങ്ങള്‍... ജീവിതം ഒരു മരുഭൂമിയാണെങ്കില്‍ അതില്‍ പെയ്തിറങ്ങുന്ന മഴത്തുള്ളികളും തളിരിടുന്ന പച്ചപ്പുമാണ് രതി.
പക്ഷേ, അതിലൊന്നും നിരാശരാവേണ്ടതില്ല. അത്തരം സങ്കടങ്ങള്‍ക്കുമേല്‍ സന്തോഷമഴ പൊഴിക്കാനാണ് ദൈവം രതി ആസ്വദിക്കാന്‍ മനുഷ്യനു കഴിവുതന്നത്. ആ കഴിവ് ആസ്വദിക്കൂ, ആവോളം.
രതി നിമിഷങ്ങള്‍ ആനന്ദകരമാക്കാന്‍ ചില നിര്‍ദ്ദേശങ്ങളും പരീക്ഷണങ്ങളുമാണിവിടെ...
പരീക്ഷണങ്ങള്‍ രതി ആനന്ദകരമാക്കുന്നു. അതിനാല്‍ പരീക്ഷണങ്ങള്‍ക്ക് രതിയില്‍ അനന്തസാദ്ധ്യതയാണ്. എന്നുമുള്ള രതിരീതികളില്‍നിന്ന് മാറിച്ചിന്തിക്കുക. വഴിമാറി നടക്കുന്നവരാണ് വിജയിക്കുന്നതെന്നും പൊതുവേ പറയാറുണ്ടല്ലോ!
നീലച്ചിത്രങ്ങള്‍ അശ്‌ലീലമെന്നാണ് പൊതുവേ പറയാറ്. പ്രശസ്ത എഴുത്തുകാരി കമലാദാസ് പണ്ട് ചിത്രരചനയിലേക്കു തിരിഞ്ഞപ്പോള്‍ പലരും അതില്‍ അശ്‌ലീലമുണ്ടെന്ന് ആക്ഷേപിച്ചു. അന്ന് കമല പറഞ്ഞത് കാണുന്നവരുടെ കണ്ണിലാണ് അശ്‌ലീലമെന്നാണ്. അശ്‌ലീലത്തില്‍ തന്നെ നല്ലതുണ്ടോ എന്നു ചികഞ്ഞുകൂടേ? അശ്‌ലീല ചിത്രങ്ങളെന്നു പൊതുവേ ആക്ഷേപിക്കുന്നവയില്‍നിന്ന് നല്ല ആശയങ്ങള്‍ ഉള്‍ക്കൊണ്ട് എന്തുകൊണ്ട് രാത്രികള്‍ ആനന്ദകരമാക്കിക്കൂടാ?
നീലച്ചിത്രത്തിലെ നായികാനായകന്മാരാണെന്ന് സ്വയം സങ്കല്പിച്ചുനോക്കൂ. കിടപ്പറയില്‍ ഒരു കാമറ വച്ച് അതില്‍ നിങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി അത് ഒരുമിച്ചിരുന്ന് ആസ്വദിച്ചുനോക്കൂ. അതു പകരുന്ന സന്തോഷം വിവരണാതീതമായിരിക്കും. പക്ഷേ, ഇന്നത്തെക്കാലത്ത് ഇത്തരം രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നത് വളരെ സൂക്ഷിച്ചുവേണം. എങ്ങാനും മറ്റുള്ളവരുടെ കൈയില്‍പ്പെട്ടാല്‍ വരാവുന്ന ആപത്തുകളെക്കുറിച്ച് പ്രത്യേകം ഓര്‍മവേണം. അതിനാല്‍ ഇത്തരം രംഗങ്ങള്‍ ആസ്വദിച്ചാലുടന്‍ ഡിലിറ്റ് ചെയ്യാന്‍ മറക്കാതിരിക്കുക.
ഇനി മറ്റൊരു വിദ്യ. ഭാര്യക്ക് ജോലിയുണ്ടെന്നു കരുതുക. ജോലി സ്ഥലത്തുള്ള ഭാര്യയ്ക്ക് ഇരുവര്‍ക്കും മനസ്‌സിലാവുന്ന രീതിയില്‍ ആവേശം പകരുന്ന ചില എസ് എം എസുകള്‍ അയച്ചുനോക്കൂ. വൈകുന്നേരം ഭാര്യ ഒരു കള്ളച്ചിരിയുമായിട്ടാവും എത്തുക. ആ ചിരി തന്നെ ഒരുത്സവത്തിന്റെ കൊടിയേറ്റമല്ലേ?
സംഗീതത്തിന്റെ അനന്തസാദ്ധ്യതയെക്കുറിച്ച് ഗവേഷണ ഫലങ്ങള്‍ അനവധി വന്നിട്ടുണ്ടല്ലോ. സംഗീതം പകരുന്നത് സാന്ത്വനസ്പര്‍ശവും ആശയും ആവേശവുമൊക്കെയാണ്.
പല ഭാഷകളിലെ പല താളങ്ങളിലെ കുറേ പാട്ടുകള്‍ ശേഖരിച്ചുവയ്ക്കൂ. ലൈംഗിക കേളിക്കിടെ ഈ പാട്ടുകള്‍ കേള്‍പ്പിക്കാം. മാറിമാറി വരുന്ന താളക്രമങ്ങള്‍ കേളി ഉന്മാദാവസ്ഥയിലെത്തിക്കും.
ഇനി ഭാര്യയുമായി ഒരു ഉടമ്പടി ഒപ്പുവയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം. ഈ മാസം കേളിയുടെ മാസമെന്ന് കരാറുണ്ടാക്കാം. 30 ദിവസവും ഉത്സവമാക്കാനുള്ള ഉടമ്പടി. നിത്യവുമുള്ള ഈ സന്തോഷം നിങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ സുദൃഢമാക്കും. ഒപ്പം പുതിയ വഴികളിലൂടെ രതിമൂര്‍ച്ഛയില്‍ എത്താനും സഹായകമാവും.
രതിസുഖം അതിന്റെ പരകോടിയിലേക്ക് എത്തിക്കുന്നത് ഒരുപക്ഷേ ബാഹ്യകേളികളാണ്. മനുഷ്യശരീരത്തിന്റെ ഏതേതു കോണുകളിലാണ് ഈശ്വരന്‍ സുഖത്തിന്റെ തന്ത്രികള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്ന് അനുഭവിച്ചുതന്നെ അറിയണം.
തങ്ങളുടെ ശരീരങ്ങള്‍ ഓരോ വീണകളാണെന്ന് ഇരുവരും കരുതുക. പരസ്പരം വീണ മീട്ടുക. വീണയുടെ തന്ത്രികള്‍ പല രാഗങ്ങള്‍ ഉതിര്‍ക്കട്ടെ. ചടുലതാളത്തില്‍, പിന്നെ അതി ലോലമായ ചെറുസ്പര്‍ശമായി. പിന്നെ ഇളം കാറ്റുവീശുംപോലെ... എന്തൊരുന്മാദമായിരിക്കും. എന്തൊരുല്ലാസമായിരിക്കും. നഷ്ടപ്പെടുത്തിയ ഇന്നലെകളെക്കുറിച്ചോര്‍ത്ത് ചിലപ്പോള്‍ നിങ്ങള്‍ പശ്ചാത്തപിച്ചുപോവും.
ഇനിയുമുണ്ട് രസമുള്ള കാര്യങ്ങള്‍. തുലാമഴ വരവായി. മഴയു ഒരു പകല്‍ തീരും മുന്‍പേ ഇന്ന് വീടിന്റെ അഞ്ചു വ്യത്യസ്ത ഇടങ്ങളില്‍ വച്ച് സംഗമിക്കാമെന്നു മുന്‍കൂട്ടി തീരുമാനിക്കുക. അതിന്‍പ്രകാരം വീട്ടുജോലികളൊക്കെ തീര്‍ക്കാന്‍ ഇരുവരും പരസ്പരം സഹായിച്ച്, സമയം കണ്ടെത്തി ക്രീഡയില്‍ ഏര്‍പ്പെടൂ. ആ സ്മരണ എന്നും മനസ്‌സില്‍ സൂക്ഷിക്കാം.

ചുംബനത്തിലുമുണ്ട് കാര്യം


വെറുതെയങ്ങു ചുംബിച്ചാല്‍ മതിയോ? അതും എവിടെ എങ്കിലും.. .അങ്ങനെയൊന്നും ചുംബിച്ചാല്‍ വികാരം ഉണരില്ല. അതിനു ചില പ്രത്യേക രീതിയുണ്ട്. മനുഷ്യന്റെ ശരീരത്തില്‍ ചില പ്രത്യേക സ്ഥാനത്ത് സ്പര്‍ശിക്കുമ്പോഴോ ചുംബിക്കുമ്പോഴോ അയാള്‍ വികാര തരളിതനാകും. വികാരം മുറ്റിനില്ക്കുന്ന ഇത്തരം ഭാഗമാണ് കാമോത്തേജക മേഖല. ഇവയെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് ഇണയെ ഉത്തേജിപ്പിക്കാനും സംതൃപ്തി നല്കാനും സഹായിക്കും.
പുരുഷനില്‍ ലിംഗാഗ്രവും ലിംഗാഗ്രത്തിന്റെ വശങ്ങളും വൃഷണവുമാണ് ഉത്തേജക മേഖലകള്‍. സ്ത്രീകളിലാകട്ടെ ക്‌ളിറ്റോറിസ് ആണ് ഉത്തേജനത്തിന് നമ്പര്‍ വണ്‍. സെക്‌സ് ബട്ടണ്‍ എന്നും ഈ ഭാഗത്തിനു പേരുണ്ട്. സ്ത്രീയോനിയുടെ വശങ്ങള്‍, ലഘുഭഗാധരങ്ങള്‍, ബൃഹദ് ഭഗാധരങ്ങള്‍ എന്നിവയും വികാരോത്തേജക മേഖലയാണ്.
പുരുഷലിംഗാഗ്രവും കൃസരിയും തമ്മില്‍ സ്പര്‍ശിക്കുമ്പോള്‍ ലൈംഗികോത്തേജനം പെട്ടെന്നുണ്ടാകും.സ്ത്രീപുരുഷന്മാരിലെ ജനനേന്ദ്രിയത്തിനും ഇടയ്ക്കുള്ള മൂലാധാരമേഖലയാണ് മറ്റൊരു ലൈംഗികോത്തേജക മേഖല. അതുപോലെ സ്ത്രീകളില്‍ സ്തനങ്ങള്‍ക്കും ലൈംഗിക ഉണര്‍വ്വുണ്ടാക്കാനാകും. വിശേഷിച്ചു സ്ത്രീകളുടെ സ്തനങ്ങളില്‍ തലോടല്‍, മുലഞെട്ടുകളില്‍ നക്കുക, മുലഞെട്ട് വായിലാക്കി ഈമ്പിവലിക്കുക എന്നിവ വികാരത്തെ ആളിക്കത്തിക്കും.
ചുണ്ടുകള്‍, ചെവി, കഴുത്ത് എന്നിവ സ്ത്രീക്കും പുരുഷനും ഒന്നുപോലെ ഉത്തേജനം നല്കും. ലിംഗത്തിനു ചുറ്റുമുള്ള ഭാഗം, ലിംഗാഗ്രം, തുടയുടെ ഉള്‍ഭാഗം, കൈകള്‍ എന്നീ പുരുഷാവയവങ്ങളില്‍ സ്ത്രീ തഴുകുമ്പോള്‍ അവനില്‍ വികാരം ഉണരുന്നു. ഭര്‍ത്താവിനെ ഉത്തേജിപ്പിക്കുന്ന ഭാര്യമാരോട് അവര്‍ക്ക് ഒരു പ്രത്യേക താത്പര്യം ഉണ്ടാകും.
സ്ത്രീശരീരത്തിലെ മിക്കവാറും എല്ലാ ഭാഗങ്ങളും വികാര കേന്ദ്രങ്ങളാണ്. പുരുഷന്റെ ചുംബനവും തലോടലും ഏതുഭാഗത്തായാലും സ്ത്രീ ഉത്തേജിക്കപ്പെടും. സാവധാനത്തിലേ സ്ത്രീയില്‍ വികാരം ഉണരൂ. ഭഗശിശ്‌നികയും സ്തനങ്ങളും അല്ലാതെ സ്ത്രീകളിലെ ഏറ്റവും കൂടുതല്‍ വികാരം ജനിപ്പിക്കുന്ന കേന്ദ്രങ്ങള്‍ ചെവി, ചെവി മുതല്‍ താടി വരെയുള്ള താടിയെല്ലിന്റെ ഭാഗം, കവിളുകള്‍, ചുണ്ട്, കഴുത്ത്, ചുമലുകള്‍, അരക്കെട്ട്, പുക്കിള്‍, നിതംബം പ്രത്യേകിച്ചും ചന്തിയും തുടകളും ചേരുന്ന ഭാഗം, തുടയിടുക്ക്, യോനീതടം, കാല്‍മുട്ടിന് പിന്‍ഭാഗം, കൈകള്‍ എന്നിവയാണ്.
ചെവിയുടെ ഭാഗങ്ങളില്‍ സ്പര്‍ശിക്കുമ്പോള്‍ പുരുഷന്മാര്‍ക്കാണ് കൂടുതല്‍ വികാരമുണരുന്നത്. എന്നാല്‍ കഴുത്തിന്റെ ഭാഗത്ത് സ്പര്‍ശിക്കുകയോ ചുംബിക്കുകയോ ചെയ്യുമ്പോള്‍ പുരുഷനെ അപേക്ഷിച്ച് സ്ത്രീ കൂടുതല്‍ വികാരവതിയാകും. കാല്‍മുട്ടിനു പിറകില്‍ സ്പര്‍ശിക്കുമ്പോഴും ഇടതുകൈയിലെ ചെറുവിരല്‍ വായിലിട്ടു നുണഞ്ഞാലും സ്ത്രീയില്‍ വികാരമുണരും. ചുരുക്കം ചിലര്‍ ഇതില്‍ നിന്നു വ്യത്യസ്തരായിട്ടുണ്ട്. അതുപോലെ പുക്കിള്‍, അടിവയര്‍, തുടയുടെ വിളുമ്പ് എന്നീ ഭാഗങ്ങളിലെ ചുംബനം അവളെ ഏറെ വികാരം കൊള്ളിക്കും. സ്ത്രീയുടെ പുക്കിളില്‍ നാവിട്ടു ചുഴറ്റുന്നത് കാമവികാരത്തെ ആളിക്കത്തിക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഭഗശ്ശിനികയില്‍ നാവുകയറ്റി കുറെനേരം ചുഴറ്റിയാല്‍ ഉത്തേജനത്തിനൊപ്പം രതിമൂര്‍ച്ചയും ഉണ്ടാകും.
ചില ഭാഗങ്ങള്‍ കുറച്ചുവികാരത്തെ ജനിപ്പിക്കുമ്പോള്‍ മറ്റു ചില ഭാഗങ്ങള്‍ ഏറ്റവും ഉന്നതമാംവിധം കാമവികാരം ഉണര്‍ത്തുന്നവയാണ്. ഈ മേഖലകള്‍ അറിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലൈംഗികജീവിതം ആനന്ദദായകമാക്കാന്‍ കഴിയും എന്നതില്‍ സംശയം വേണ്ട.

27 ഒക്‌ടോബർ 2009

ഇങ്ങനെയും ചിലര്‍...

അവിവാഹിതനായി തുടരുകയും പക്ഷേ, സെക്‌സില്‍ അതീവ താത്പരം കാണിക്കുകയും ചെയ്യുന്ന ഒരാള്‍ ഒരിക്കല്‍ ഡോക്ടറെ കാണാന്‍ വന്നു. സംസാരമദ്ധേ ഡോക്ടര്‍ ചോദിച്ചു: വിവാഹിതനാകാത്തത് എന്താണ്?
ഉടന്‍ അയാള്‍ മറുപടി പറഞ്ഞു.ഉപ്പിനുവേണ്ടി ആരേലും ഉപ്പുപാടം വിലയ്‌ക്കെടുക്കുമോ?

ഡോക്ടര്‍: ആവശം മറ്റുവഴിയേ നടക്കുന്നുവെന്നര്‍ത്ഥം. എന്നാലും കൈവാക്കില്‍ ഒരു ഭാര്യകൂടി ഉള്ളത് നല്ലതല്ലേ?

അയാള്‍: ഒട്ടും നല്ലതല്ല. ഭയങ്കര ബോറാണ്. ഭാര്യയെന്നു പറയുമ്പോള്‍ നമുക്ക് നല്ല പരിചയമുള്ള സ്ത്രീയല്ലേ? അത്രയും പരിചയമുള്ള ഒരാളുമായി ബന്ധപ്പെടുന്നതില്‍ ഒരു രസവുമില്ല.

ഡോക്ടര്‍: അതുശരി. അപ്പോള്‍ അപരിചിതകളുമായിട്ടാണ് സ്ഥിരം പരിപാടി അല്ലേ? ഒരിക്കല്‍ പരിചയപ്പെട്ടവളെ പിന്നെ സമീപിക്കില്ലേ?

അയാള്‍: ഒരിക്കലുമില്ല. ആദ്യം തവണ തന്നെ ചാഞ്ഞും ചരിഞ്ഞും അടിയിലും മുകളില്‍ കയറ്റിയും ശരിക്കങ്ങോട്ട് പരിചയപ്പെടും. വീണ്ടും ആ പെണ്ണിനെ തന്നെ പരിചയിക്കുന്നതില്‍ ഒരു രസമില്ല.

ഡോക്ടര്‍: ആട്ടെ ഉടുതുണി മാറ്റി പരിചയപ്പെടും മുമ്പ് പേരെന്താ സ്ഥലമെവിടെയാ എന്നൊക്കെ ചോദിച്ച് ഒന്നു പരിചയപ്പെടുമോ?

അയാള്‍: ഒരിക്കലുമില്ല. ആളിന്റെ ഐഡന്റിറ്റി അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ എനിക്ക് ഒരു രസവുമില്ല. ഒന്നുമറിയാതെ രതിക്രീഡയില്‍ മുഴുകുന്നതിനിടയില്‍ അവളെ എനിക്ക് ആരായി വേണമെങ്കിലും സങ്കല്പിക്കാം. ഞാന്‍ ചിലപ്പോള്‍ കരുതും ഇവള്‍ ക്‌ളിയോപാട്രയുടെ ഇളയ സഹോദരിയാണെന്ന്. മറ്റുചിലപ്പോള്‍ കരുതും ക്‌ളിയോപാട്ര തന്നെയാണെന്ന്.

ഡോക്ടര്‍: ക്‌ളിയോപാട്രയൊക്കെ മരിച്ചുപോയതല്ലേ? ആട്ടെ ജീവിച്ചിരിക്കുന്ന ആരെയെങ്കിലും ഇതുപോലെ സങ്കല്പത്തിലേക്ക് കയറ്റുമോ?

അയാള്‍: പിന്നെന്താ സങ്കല്പിച്ചാല്‍? പൊലീസ് പിടിക്കില്ലല്ലോ? ആ കണക്കിനു പറയുകയാണെങ്കില്‍ രാഷ്ട്രീയത്തിലെയും സിനിമയിലെയും പൊതുരംഗത്തെയും നീരും ചതയും ഒരുവിധം വൃത്തിയുള്ള മുഖമുള്ള സകലരുമായും ഞാന്‍ പരിചയപ്പെടല്‍ പരിപാടി വച്ചുനടത്തിിയിുണ്ട്. കൈയില്‍ കിുന്ന പെങ്കൊച്ചിനെ മോഡലാക്കിക്കൊണ്ടാണെന്നു മാത്രം.

ഡോക്ടര്‍: ഇതിപ്പോള്‍ നിങ്ങള്‍ നേരത്തെ പറഞ്ഞതിനു തന്നെ എതിരായല്ലേ പറയുന്നത്? രാഷ്ട്രീയത്തിലെയും സിനിമയിലെയും സ്വപ്നസുന്ദരിമാരൊക്കെ നമുക്ക് പരിചയമുള്ളവരല്ലേ?

 അയാള്‍: എവിടെ? പേരറിയാം. പടം കണ്ടിട്ടുണ്ട്. അല്ലാതെന്തു പരിചയം.

ഡോക്ടര്‍: ചുരുക്കിപ്പറഞ്ഞാല്‍ നേരത്തെ തമ്മില്‍ പരിചയമില്ലാത്ത സ്ത്രീയും പുരുഷനും നടത്തുന്ന സെക്‌സാണ് സുഖമുള്ള സെക്‌സ് എന്ന ഒരു തിയറി തന്നെ നമുക്കുണ്ടാക്കാം.

അയാള്‍: ഉണ്ടാക്കിക്കോ. പക്ഷേ, തിയറി പ്രാക്ടീസ് ചെയ്യാനിറങ്ങും മുമ്പ് വയ്പ് പല്ലിന് ഓര്‍ഡര്‍കൊടുക്കുന്നത് നന്ന്.

ഡോക്ടര്‍: അത് ശരി. അപ്പോള്‍ നല്ല തല്ലു കിട്ടിയിട്ടുണ്ടല്ലേ?

അയാള്‍: കൊണ്ട അടിക്ക് കണക്കില്ല. എങ്കിലും പ്‌ളാസ്റ്ററഴിക്കുന്ന ദിവസം തന്നെ ഒരപരിചിതയെ കിട്ടിയാല്‍ പരമ സന്തോഷം!

കഥാപാത്രം കടന്നുപോയിക്കഴിഞ്ഞ് അയാള്‍ പറഞ്ഞതിലെ രഹസ്യത്തെ പറ്റി ആലോചിക്കുകയായിരുന്നു ഡോക്ടര്‍. ശരിയാണ്, ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ സെക്‌സ് കുറേക്കാലം കഴിഞ്ഞ് വിരസമാവുന്നത് അവര്‍ തമ്മിലുണ്ടാകുന്ന അതിപരിചയം കൊണ്ടുകൂടിയാണ്. ഒരു പുരുഷന്റെ കണ്ണില്‍ വേശ്യയോടുള്ള ആദ്യത്തെ ആകര്‍ഷണം അവള്‍ തനിക്ക് പരിചയമില്ലാത്തവള്‍ എന്നതു തന്നെയാണ്. പുതിയൊരു ഡിഷ് ചൂടോടെ രുചിക്കാനുള്ള കൊതി പുരുഷസഹജമാണ്.

എന്നുവച്ച് കുടുംബത്തിനു പുറത്തുപോയി സെക്‌സ് ഉണ്ണുന്നതിനെ പ്രമോട്ട് ചെയ്യാനും പറ്റില്ല. പിന്നെ ആകെ ചെയ്യാനുള്ളത് ഭാര്യാഭര്‍ത്താക്കന്മാര്‍ ഭാവന ഉപയോഗിച്ച് പരസ്പരം അപരിചിതരായിക്കഴിഞ്ഞ ശേഷം കിടപ്പറ ലീലകളില്‍ ഏര്‍പ്പെടണം എന്നതാണ്. ഒരിക്കലും കളിക്കാനിടയില്ലാത്തവര്‍ ചേര്‍ന്ന് കളിക്കുന്നതായി സങ്കല്പിച്ചശേഷം ആ ഭാവന പുരുഷനും സ്ത്രീയും ചേര്‍ന്ന് യാഥാര്‍ത്ഥമാക്കുക എന്നത് ഫാന്റസി സെക്‌സിലെ ചൂടുള്ള ഒരിനമാണ്.

ശത്രുപക്ഷത്തുള്ള രണ്ടുപേരെ ഇറക്കി ഇങ്ങനെ കളിപ്പിക്കുന്നതാണ് ഏറ്റവും രസം പകരുക. ഇതിന് രാഷ്ട്രീയാംശവും സിനിമാംശവുമൊക്കെ ഉപയോഗിക്കാം. ഏറെ പ്രായവ്യത്യാസമുള്ളവരെ സങ്കല്പിക്കുന്നത് ഹരമെങ്കില്‍ അങ്ങനെയും ചെയ്യാം. ചുരുക്കിപ്പറഞ്ഞാല്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരാള്‍ അയാളുടെ സെക്‌സിനോടൊപ്പം മറ്റനേകം പേരുടെ സെക്‌സും അനുഭവിച്ചുതീര്‍ക്കുന്നു. സെക്‌സിലെ പരിചിതത്വം എന്ന വിരസത എടുത്തുമാറ്റി അതിനെ നിത്യരസമാക്കി നിലനിര്‍ത്തുന്നു.


വ്യായാമം ചെയ്യൂ...ശീഘ്രസ്ഖലനം ഒഴിവാക്കൂ...


ശീഘ്രസ്ഖലത്തിന് മരുന്നു കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം വരുത്തിവയ്ക്കും. ഞരമ്പുകളുടെ ബലക്കുറവാണ് ശീഘ്രസ്ഖലനത്തിനു പ്രധാന കാരണം. വ്യായാമം ചെയ്ത് ഇത് തടയാം. ഞരമ്പുകള്‍ക്ക് ബലവും ലൈംഗികാവയവത്തിന് ഉദ്ധാരണശക്തിയും ലഭിക്കാന്‍ ഈ വ്യായാമ മുറകള്‍ സഹായിക്കും.
 സ്ത്രീകള്‍ ഈ വ്യായാമം ചെയ്താല്‍ എത്രനേരം വേണമെങ്കിലും ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടാനും ശാരീരിക ക്ഷീണം മാറ്റാനും കഴിയും.
 പൂര്‍ണ്ണ ആരോഗ്യത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ രതിമൂര്‍ഛ പതിന്‍മടങ്ങ് വര്‍ദ്ധിക്കും.
1, നിന്ന സ്ഥലത്ത് നിന്ന് ഓടുക
  നിന്ന സ്ഥലത്തു നിന്ന് ഓടുന്ന വ്യായാമ മുറയാണിത്. വീട്ടിനുള്ളിലോ ടെറസിലോ ചെയ്യാവുന്ന ഈ രീതി കാലുകള്‍ക്ക് ബലവും ഞരമ്പുകള്‍ക്ക് ശക്തിയും നല്‍കും.
ചെയ്യേണ്ട വിധം
  ആദ്യം രണ്ടു കാലും നിലത്തൂന്നി നിവര്‍ന്നു നില്‍ക്കുക. ശേഷം കൈകള്‍ നേരെ മുന്നോട്ട് നീട്ടിപ്പിടിക്കുക. ഓടുന്നതായി സങ്കല്‍പ്പിച്ച് ഇടതുകാല്‍ അല്പം ഉയര്‍ത്തുക. ഒപ്പം ഇടതു കൈ താഴ്ത്തി പിന്നോട്ടു തള്ളുകയും വലതു കൈ മുന്നോട്ടു തള്ളുകയും ചെയ്യുക. ഈ നില ഓടുന്ന പ്രതീതി ഉണ്ടാക്കും. ആദ്യം പതുക്കെയും പിന്നീട് പരിശീലനത്തിലൂടെ വേഗത കൂട്ടുകയും ചെയ്യുക.
  ഈ വ്യായാമം ചെയ്യുമ്പോള്‍ ശ്വാസഗതി കൂടും, വിയര്‍ക്കും. വളരെ ദൂരം ഓടിയ പ്രതീതി ഉണ്ടാക്കും.
2, കാലും മുതുകും വളയ്ക്കുക
 പുരുഷന്‍ മുകളിലും സ്ത്രീ താഴെയുമായുള്ള സംഭോഗത്തില്‍ പൂര്‍ണ്ണ രതിസുഖം ലഭിക്കാന്‍ ഇരുവരുടെയും കൂട്ടായ ശ്രമം വേണം. പുരുഷന്‍ ലിംഗം യോനിയിലേക്ക് തള്ളുമ്പോള്‍ സ്ത്രീ അരക്കെട്ട് അതേ വേഗത്തില്‍ മുന്നോട്ടുയര്‍ത്തണം. പുരുഷന്‍ കീഴെയും സ്ത്രീ മുകളിലുമാണെങ്കില്‍ സ്ത്രീ അരക്കെട്ട് താഴ്ത്തുകയും പുരുഷന്‍ അരക്കെട്ട് ഉയര്‍ത്തി സ്ത്രീക്ക് സുഖം പകരാനും ശ്രമിക്കണം.
  ഇങ്ങിനെ അരക്കെട്ട് ഉയര്‍ത്തിപ്പിടിക്കാന്‍  ഇനി പറയുന്ന വ്യായാമ മുറ പരിശീലിക്കുക.
  ആദ്യം തറയില്‍ മലര്‍ന്നു കിടക്കണം. കൈകള്‍ തലയ്ക്കു മുകളിലായി നിവര്‍ത്തി വയ്ക്കുക. ശേഷം കാലുകള്‍ പിന്നോട്ട് വലിച്ച് അല്പം മടക്കി വയ്ക്കണം. എന്നിട്ട് അരക്കെട്ട് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുക.
  അനുഭവ സമ്പന്നരായ ദമ്പതികള്‍ക്ക് മാത്രമേ ഇത് അനായാസമായി ചെയ്യാന്‍ കഴിയൂ.
3, നിതംബം ഉയര്‍ത്തുക
 ദമ്പതികളില്‍ ഒരാള്‍ മെലിഞ്ഞും മറ്റേയാള്‍ തടിച്ചുമിരുന്നാല്‍ സംഭോഗസുഖം ലഭിക്കാനുതകുന്ന വ്യായാമമാണിത്.
 ചെയ്യേണ്ട വിധം
  തറയില്‍ മലര്‍ന്ന് കിടന്ന ശേഷം കാലുകള്‍ മടക്കി വയ്ക്കുക. കൈകള്‍ ശരീരത്തോട് ചേര്‍ത്തു വയ്ക്കുക. ശേഷം കാലുകള്‍ തറയില്‍ ഊന്നി നിതംബം മേലോട്ടുയര്‍ത്തുക.( ഈ സമയം ചുമല്‍ നിലത്ത് ചേര്‍ന്നിരിക്കണം) എന്നിട്ട് അരക്കെട്ടും നിതംബവും ഒരുമിച്ച് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുക. അപ്പോള്‍ കൈകള്‍ തറയില്‍ ചേര്‍ത്ത് വച്ച് ശരീരഭാഗം താങ്ങി നിര്‍ത്തണം. ഈ വ്യായാമ മുറ ആറു തവണ ചെയ്ത ശേഷം നീണ്ടു നിവര്‍ന്നു കിടന്ന് വിശ്രമിക്കുക.
  ഈ രീതി നന്നായി പരിശീലിച്ചാല്‍ അരക്കെട്ട് വേദന കുറയും, ലൈംഗിക അവയവങ്ങളുടെ ശക്തികൂടും. നിതംബം ഒതുങ്ങും.

26 ഒക്‌ടോബർ 2009

വില്ലനാവുന്ന ശീഘ്രസ്ഖലനം


പുരുഷന്റെ ലൈംഗികതയെ കുറിച്ച് സ്ര്തീകള്‍ക്ക് ഒരുപാട് തെറ്റിദ്ധാരണകള്‍ ഉണ്ട്. ഇവ ലൈംഗിക ബന്ധത്തെ ബാധിക്കാറുമുണ്ട്.പുരുഷന്മാരില്‍ കാണുന്ന പ്രധാന പ്രശ്‌നം ശീഘ്രസ്ഖലനമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പെട്ടെന്ന് രതിമൂര്‍ച്ഛയിലെത്താനും സ്വാഭാവികമായും ഇവര്‍ ശ്രമിക്കുന്നു. ഈ ചിന്താഗതി പലപ്പോഴും പങ്കാളികള്‍ തമ്മിലുള്ള അടുപ്പത്തിന്റെ തീവ്രത കുറയ്ക്കും.
രതിമൂര്‍ച്ഛയിലെത്താന്‍ വൈകുന്നത് തന്നോടുള്ള സ്‌നേഹവും താല്‍പര്യവും കുറഞ്ഞതിന്റെ സൂചനായിട്ട് കാണുന്ന സ്ര്തീകളുമുണ്ട്. ഈ ധാരണയും നന്നല്ല. ഇതു ബന്ധത്തിന്റെ തീവ്രത കുറയ്ക്കും. ലൈംഗിക കാര്യങ്ങളില്‍ മുന്‍കൈ എടുക്കുന്നത് തെറ്റാണെന്ന ധാരണയാണ് സംഭോഗസമയത്ത് വികാരരഹിതരാകാന്‍ ചില സ്ര്തീകളെ പ്രേരിപ്പിക്കുന്നത്.ലൈംഗിക ബന്ധം സംതൃപ്തമാക്കേണ്ടതിന്റെ ചുമതല പുരുഷന് മാത്രമായി മാറുന്നതോടെ സമ്മര്‍ദ്ദം വര്‍ദ്ധിക്കും.അവരുടെ പ്രതികരണവും താല്‍പര്യവും കുറയും. ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഭോഗം സുഖകരമായാലും പങ്കാളിക്ക് തൃപ്തിയായില്ല എന്ന തോന്നലാണ് പുരുഷന് ഉണ്ടാകുക. തുടര്‍ച്ചയായി ഇത് സംഭവിക്കുമ്പോള്‍ നൈരാശ്യ്‌വും സംതൃപ്തിയുമെല്ലാം കൂടിച്ചേര്‍ന്ന് പുരുഷന്മാരുടെ ലൈംഗിക തൃഷ്ണ കുറയാന്‍ സാധ്യതയുണ്ട്.
എന്താണ് ശീഘ്രസ്ഖലനം എന്ന് മനസിലാക്കിയാല്‍ പ്രശ്‌നം പകുതി കുറഞ്ഞു. വിചാരിക്കും മുന്‍പേ രതിമൂര്‍ച്ഛ ഉണ്ടാകുന്നതിനെയാണ് ശീഘ്രസ്ഖലനം എന്ന് വിളിക്കുന്നത്. ഈ പേര് മൂലം രതിമൂര്‍ച്ഛയാണോ സ്ഖലനമാണോ ഉണ്ടാകുന്നതെന്ന കാര്യത്തില്‍ ചെറിയ ആശയക്കുഴപ്പമുണ്ട്. ശരിക്കും ഇത് രതിമൂര്‍ച്ഛ തന്നെയാണ്.
ശീഘ്രസ്ഖലനം ചിലര്‍ക്ക് ആദ്യം മുതലേ ഉണ്ടാകും. മറ്റ് ചിലരില്‍ ഇത് പിന്നീട് ഉണ്ടാകും. സാഹചര്യം, ശാരീരികം എന്നീ കാരണങ്ങളാല്‍ ശീഘ്രസ്ഖലനം ഉണ്ടാകും. ഉത്കണ്ഠ, ലൈംഗികകാര്യങ്ങളിലെ പരിചയക്കുറവ്, വഷളായ പരസ്പര ബന്ധം, ദീര്‍ഘകാലത്തെ സുഖാനുഭവ വര്‍ജ്ജനം, മിഥ്യാപ്രതീക്ഷകള്‍, പങ്കാളിയുടെ പീഡനങ്ങള്‍, പ്രമേഹം, നാഡീവൈകല്യങ്ങള്‍, ജനനേന്ദ്രിയ, മൂത്രാശയ രോഗങ്ങള്‍ എന്നിവ മൂലം ശീഘ്രസ്ഖലനം ഉണ്ടാകുന്നു.
മറ്റൊരു കൂട്ടരെ കുഴയ്ക്കുന്ന പ്രശ്‌നം രതിമൂര്‍ച്ഛ വൈകുന്നതാണ്. ശീഘ്രസ്ഖലനത്തിന്റെ വിപരീതാവസ്ഥയാണിത്. പരിശോധിച്ച് കണ്ടെത്താത്ത പ്രമേഹമാണ് ഇതിന് കാരണം. സ്ഖലന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കൊപ്പം ഇത് വിജൃംഭണത്തെയും സാരമായി ബാധിക്കും.മുന്നോട്ടും പിന്നോട്ടും ചലിക്കുന്നതിന് പകരം വശങ്ങളിലേക്ക് ലിംഗം ചലിപ്പിക്കുന്നതാണ് ചിലരുടെ പ്രകൃതം വേറെ ചിലേ ലിംഗം യോനിയില്‍ കടത്തിയ ശേഷം അനങ്ങാതിരിക്കും. കോപേഴ്‌സ് ഗ്രന്ഥിയില്‍ നിന്നുളള സ്രവം ശുക്‌ളമാണെന്ന് കരുതുന്നവരുണ്ട്.  
ലൈംഗിക വൈകല്യങ്ങളുടെ ചികിത്സയില്‍ രതിക്രീഡയുടെ പ്രാധാന്യം എടുത്ത് പറയേണ്ടതാണ്. അപൂര്‍ണ്ണമായ രതിക്രീഡ വലിയൊരു നഷ്ടത്തിന് സമാനമാണ്. പലരുടെയും ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് കാരണം അറിവില്ലായ്മയാണ്. രതിക്രീഡയെ കുറിച്ചും ലൈംഗിക സുഖം വര്‍ദ്ധിപ്പിക്കാനുമുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചും വിശദീകരിക്കുന്നത് പലരുടെയും പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

ഓരോ പ്രായത്തിലെയും ലൈംഗിക താല്‍പ്പര്യങ്ങള്‍

ഇരുപതുകളില്‍ വൈവിധ്യമുള്ള ലൈംഗിക രീതികള്‍ പരീക്ഷിച്ച്, മുപ്പതുകളില്‍ ലൈംഗികതയുടെ ഭാഗമായി പല വേഷങ്ങളും കെട്ടി, നാല്‍പ്പതുകളില്‍ തീവ്രത കുറഞ്ഞ ലൈംഗികതയില്‍ എത്തി നില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ ഒറ്റയ്ക്കല്ല രാജ്യത്തുടനീളമുള്ള ബഹുഭൂരിപക്ഷം ആളുകളും ഇത്തരത്തില്‍  പ്രായത്തിനൊത്ത് തങ്ങളുടെ ലൈംഗികത മാറിമാറി പരീക്ഷിക്കാറുണ്ട്.
ഇരുപതു മുതല്‍ മുപ്പതു വരെ വയസുള്ള പുരുഷന്മാരില്‍ 85% പേരും രണ്ടുമണിക്കൂറില്‍ ഒരിക്കലെങ്കിലും ലൈംഗിക വേഴ്ച്ചയെക്കുരിച്ച് ആലോചിക്കാറുണ്ട് എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.സ്ത്രീകളും ഇക്കാര്യത്തില്‍ പിന്നാക്കമല്ല. പുരുഷന്മാരേക്കാള്‍ ഒരുപടി മുന്നോട്ടു കടന്നു ,അവര്‍ മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതുവരെ സങ്കല്‍പിക്കാറുണ്ടത്രേ.സ്ത്രീകളില്‍ 4% പേര്‍ മാത്രമേ സ്വര്‍ഗ്ഗ അനുരാഗികള്‍ ആയിട്ടുള്ളൂ എന്നാണ് കണക്കാക്കുന്നത്.വാസ്തവത്തില്‍ മിക്ക സ്ത്രീകളും ഇത്തരം ലൈംഗിക താല്പര്യങ്ങള്‍ മനസ്സില്‍ ഒളിപ്പിച്ചു വയ്ക്കാറുണ്ട് .മാത്രമല്ല സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകളില്‍ മിക്കവര്‍ക്കും പുരുഷന്മാരോടൊപ്പം കാമകേളികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളെക്കാളും രതിമൂര്‍ച്ഛ കൈവരിക്കാനായിട്ടുണ്ട്.
മിക്ക ദമ്പതികളും ഏറ്റവും ബുദ്ധിമുട്ടുള്ള വീല്‍ബാരോ എന്ന ലൈംഗിക പൊസിഷന്‍ തങ്ങളുടെ ലൈംഗികജീവിതത്തിനിടയില്‍ ഒരിക്കലെങ്കിലും പരീക്ഷിച്ചിട്ടുണ്ട്.
ഇരുപതുകളുടെ തുടക്കത്തില്‍ പത്തില്‍ ഒരാള്‍ വീതം ഒരേസമയം ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികളുമായി കാമകേളികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. ഇങ്ങനെയുള്ളവരില്‍ മിക്കവരും ഒന്നോ രണ്ടോ തവണ ഇത്തരം കൂട്ടലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം പിന്നീട് സാധാരണ ലൈംഗിക രീതികളിലേക്ക് മടങ്ങുന്നതാണ് കണ്ടിട്ടുള്ളത്.
അപരിചിതരുമായിട്ടുള്ള ലൈംഗികവേഴ്ച മിക്കവരെയും തൃപ്തിപ്പെടുത്താറില്ല എന്നതാണ് സത്യം. അതേസമയം തന്നെ യൗവനത്തില്‍ മിക്കവരും പൊതുസ്ഥലങ്ങളില്‍വച്ച് കാമപരമായ ഭാഹ്യകേളികളോ ലൈംഗിക ബന്ധമോ നടത്തിയിട്ടുണ്ടാവാം . വീടിന്റെ ബൈക്ക് ഷെഡിന്റെ പുറകിലോ കുറ്റിച്ചെടികള്‍ക്ക് ഇടയിലോ കാറിന്റെ പിന്‍സീറ്റിലോ നടത്തിയിരുന്ന ലൈംഗികപരീക്ഷണങ്ങള്‍ മുപ്പതുകളില്‍ മിക്കദമ്പതികളും പകുതിയടഞ്ഞ സ്ഥലങ്ങളിലേക്ക് മാറ്റുന്നു. മിക്കവാറും  ഇരുള്‍വീണ പാര്‍ക്കിന്റെ മൂലകളോ  സ്വന്തം വീട്ടിലെ പൂന്തോട്ടങ്ങളിലോ ഒക്കെയായിരിക്കും ഇത് . സിനിമകളിലെ സാധാരണ കാഴ്ചപോലെ ഷവറിന്റെ കീഴെയും ബാത്‌ ടബ്ബിലും ഉള്ള ലൈംഗിക ബന്ധവും ഇപ്പോള്‍ വളരെ സാധാരണമാണ്.
മുപ്പതുകളില്‍ തങ്ങളുടെ ലൈംഗികബന്ധത്തില്‍ കൂടുതല്‍ എരിവും പുളിയുമേകാന്‍ ദമ്പതികള്‍ കണ്ണ് മൂടിക്കെട്ടിയോ പങ്കാളിയെ അവരുടെ സമ്മതത്തോടെ കെട്ടിയിട്ടും മറ്റും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്. എന്നാല്‍ ഇതില്‍ കൂടുതല്‍ പ്രാകൃതമായ ലൈംഗിക രീതിയിലേക്ക്‌ 5 മുതല്‍ 10 ശതമാനം ദമ്പതികള്‍ മാത്രമേ പോകാറുള്ളൂ.

24 ഒക്‌ടോബർ 2009

പെരുകുന്ന വിവാഹേതര ബന്ധങ്ങള്‍


ഭാര്യാഭര്‍ത്താക്കന്‍മാരുടെ വിവാഹേതര ബന്ധങ്ങള്‍ അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരുന്നു. പരസ്പരം മടിയോ മറയോ ഇല്ലാതെ ഭാര്യയും ഭര്‍ത്താവും പരസ്പരം അവിഹിത ബന്ധങ്ങള്‍ ആസ്‌വദിക്കുന്ന സാഹചര്യം. പറയുന്നത് ഏതോ വിദേശ രാജ്യത്തെ പൊലിപ്പിച്ചെഴുതിയ കഥയാണെന്ന് കരുതിയെങ്കില്‍ തെറ്റി. കേരളത്തിലെ ഒരു വന്‍നഗരത്തിലെ അത്യാഡംബര ഫ്‌ളാറ്റ് സമുച്ചയങ്ങളിലൊന്നില്‍ ജീവിതം ആഘോഷമാക്കുന്ന ചില യുവദമ്പതികളുടെ സൗഹൃദ ദാമ്പത്യത്തിന്റെ കഥയാണിത്.


"വിശാലചിന്താഗതി' വാനോളം വളര്‍ന്ന് വ്യഭിചാരത്തിലെത്തുമ്പോള്‍ തകര്‍ന്നടിയുന്നത് ഊതിവീര്‍പ്പിച്ച മലയാളിയുടെ സംസ്കാരത്തിന്റെ മുഖംമൂടിയാണ്.

സിസിലി ക്‌ളിനിക്കിലെത്തിയത് താത്കാലികമായി ഉരുത്തിരിഞ്ഞ വിഷാദത്തിന് പരിഹാരം തേടിയാണ്. അത്യാധുനിക മാനസിക-ലൈംഗിക പ്രശ്‌ന ചികിത്‌സാശാസ്ത്രമായ എച്ച്. ആര്‍. ടി. സമ്പ്രദായത്തില്‍ അധിഷ്ഠിതമായ മെമ്മറി റിട്രീവല്‍ തെറാപ്പിയിലൂടെ വിഷാദത്തിന്റെ കാര്യകാരണങ്ങളുടെ ചെപ്പുതുറന്നപ്പോള്‍ ഇളകിവീണത് സിസിലിക്ക് നഗരത്തിലെ ആ ആഡംബരഫ്‌ളാറ്റില്‍ ജീവിക്കുന്ന കുടുംബസ്ഥരായ പല പുരുഷന്‍മാരുമായുള്ള അവിഹിതബന്ധത്തിന്റെ അമ്പരപ്പിക്കുന്ന സത്യങ്ങളായിരുന്നു.

ടൂറിസം രംഗത്ത് ആഗോളതലത്തില്‍ തന്നെ പ്രശസ്തമായ ഒരു കമ്പനിയുടെ തലപ്പത്തുള്ള ആളാണ് സിസിലിയുടെ ഭര്‍ത്താവ് അനില്‍. സിസിലിയാവട്ടെ പേരെടുത്ത ഒരു അഡ്‌വര്‍ടൈസ്‌മെന്റ് കമ്പനിയുടെ മിടുക്കിയായ കോപ്പിറൈറ്റര്‍. അവളുടെ അസാമാന്യമായ കഴിവില്‍ തികഞ്ഞ വിശ്വാസമുള്ള മാനേജ്‌മെന്റ് വീട്ടിലിരുന്നുതന്നെ കമ്പ്യൂട്ടറില്‍ ജോലിചെയ്യാന്‍ അനുവാദം കൊടുത്തു. ഓരോ ആഴ്ചയും ടാര്‍ഗറ്റ് ഇ-മെയിലില്‍ എത്തിക്കൊണ്ടിരിക്കും. അങ്ങനെ അയച്ചുകിട്ടുന്ന വിവരങ്ങള്‍ ഒരു പരസ്യത്തിന്റെ രൂപത്തിലാക്കി തിരിച്ചയയ്ക്കുകയാണ് സിസിലിയുടെ ജോലി. മാന്യമായ അഞ്ചക്കശമ്പളം വീട്ടിലിരുന്നുവാങ്ങിക്കുന്ന അന്തസ്‌സുള്ള പണി! തൊഴിലില്‍ അസാമാന്യ വേഗതയും സാമര്‍ത്ഥ്യവുമുള്ളവള്‍ മേലുദ്യോഗസ്ഥരില്‍ നിന്നുപോലും ബഹുമാനം ആര്‍ജ്ജിച്ചിരുന്നു. വളരെ വേഗം ഏല്‍പ്പിച്ച ജോലി ചെയ്തുതീര്‍ക്കുന്ന നമ്മുടെ കഥാനായികയ്ക്ക് വെറുതെ കളയാന്‍ ഇഷ്ടംപോലെ സമയം കിട്ടിയിരുന്നു. അപ്പോള്‍ പിന്നെ ചെകുത്താന്‍ തലയില്‍ കൂട്ടുകൂടാന്‍ സാധ്യതകളും ഏറെയാണല്ലോ.

തൊട്ടുതാഴത്തെ ഫ്‌ളോറിലെ ഇടനാഴിയിലൂടെ ഒരുനാള്‍ വെറുതെ ഉലാത്തുമ്പോഴായിരുന്നു ആ സുവര്‍ണ്ണനിമിഷം സിസിലിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. നാല്പത്തിരണ്ടാമത്തെ വയസ്‌സില്‍ സ്വമേധയാ മിലിട്ടറിയില്‍നിന്നും വിരമിച്ച വിവാഹിതനായ മേജര്‍ സുരേഷ്കുമാര്‍ ആളൊഴിഞ്ഞ മൂലയ്ക്ക് വ്യായാമം ചെയ്യുന്നത് ശ്രദ്ധിച്ച സിസിലി അവിടേക്ക് മടികൂടാതെ ചെന്ന് കുശലപ്രശ്‌നം നടത്തി. അല്പവസ്ത്രധാരിയായ ഉറച്ച ശരീരമുള്ള അയാളെ കണ്‍കുളിര്‍ക്കെ കാണാന്‍ വളരെ അടുത്തുനിന്നു സംസാരിച്ച സിസിലിയുടെ കണ്ണുകള്‍ക്ക് വഴിതെറ്റുന്നത് കുശാഗ്രബുദ്ധിയായ മേജര്‍ക്ക് തിരിച്ചറിയാന്‍ തീരെ സമയം വേണ്ടിവന്നില്ല.

ചുരുക്കിപ്പറയട്ടെ ഊഷ്മളമായ ഒരു രതിബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ദിവസങ്ങള്‍ നീങ്ങി. ഇതിനിടയില്‍ ആ അപ്പാര്‍ട്ട്‌മെന്റിലെ തന്നെ മറ്റൊരു സ്ത്രീയുമായും ഇതേപോലൊരു ബന്ധം മേജര്‍ സുരേഷ്കുമാറിന് ഉണ്ടെന്ന് സിസിലി അറിയാനിടയായപ്പോള്‍ ആകെ തളര്‍ന്നുപോയി. പക്ഷേ അതിനുള്ള മനശ്ശാസ്ത്രപരമായ കൗണ്‍സിലിംഗും മേജര്‍ തന്നെ നടത്തി. നമ്മളെപ്പോലെതന്നെ സ്ഥിരജീവിതപങ്കാളിയുമായുള്ള പരമ്പരാഗതശൈലിയിലുള്ള ലൈംഗികവേഴ്ചയ്ക്ക് അപ്പുറം മറ്റ് വിവാഹിതരില്‍നിന്നും യഥേഷ്ടം വിശാലസൗഹൃദം പങ്കുവയ്ക്കാവുന്ന ഒരു സെറ്റപ്പ് ആ അപ്പാര്‍ട്ട്‌മെന്റിലും അടുത്തുതന്നെയുള്ള മറ്റ് ആഡംബരഫ്‌ളാറ്റുകളിലും ഉണ്ടത്രെ! എന്തിനധികം പറയുന്നു. മുപ്പത്തിമൂന്നു വയസ്‌സിനുള്ളില്‍ കാണാതെ പോയ രതിയുടെ മാസ്മരസാമ്രാജ്യം സിസിലിയുടെ ജീവിതത്തെ ഒരു മദനോത്‌സവമാക്കി!


ഒരുനാള്‍ പകല്‍ സിസിലിയുടെ സ്വന്തം ഫ്‌ളാറ്റില്‍ ഒരു ബാങ്കുദ്യോഗസ്ഥനുമായി അവള്‍ സൗഹൃദം പങ്കുവയ്ക്കുമ്പോള്‍ കോളിംഗ്‌ബെല്‍ ശബ്ദിച്ചു. പുറത്ത് ഭര്‍ത്താവ് അനില്‍! എന്തു ചെയ്യണമെന്നറിയാതെ ആ നിമിഷം യാന്ത്രികമായി അവള്‍ കതകു തുറന്നു. പ്രായോഗികബുദ്ധിയില്‍ "ഡോക്ടറേറ്റുള്ള' അനില്‍ ഒരുനിമിഷം ഒന്ന് അമ്പരന്നെങ്കിലും സമനിലപാലിച്ചു. ഒന്നുമറിയാത്ത മട്ടില്‍ ഒരു പുഞ്ചിരി ഭാര്യയുടെ സുഹൃത്തിന് സമ്മാനിക്കാനും അയാള്‍ മടിച്ചില്ല. ഒരു വന്‍ഭൂകമ്പമോ മറ്റൊരു സുനാമിയോ ആയിരുന്നു ഭയന്നു വിറങ്ങലിച്ചുനിന്ന സിസിലി പ്രതീക്ഷിച്ചത്! പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്! വളരെ കൂളായി അനില്‍, പ്രമോദിനെ പരിചയപ്പെട്ടു. പക്ഷേ അയാള്‍ ആ മിന്നല്‍ പരിചയപ്പെടലില്‍ അത്ര വിശ്വാസം വരാതെ രക്ഷപ്പെടുകയായിരുന്നു. പ്രമോദ് പോയിക്കഴിഞ്ഞപ്പോള്‍ അനില്‍ സിസിലിയുടെ മുന്നില്‍ മനസ്‌സുതുറന്നു. അയാള്‍ക്കും ഇതുപോലെ സുഖമുള്ള ചില ബന്ധങ്ങള്‍ ഉണ്ടത്രെ. അത് എങ്ങനെ തന്റെ പ്രിയപ്പെട്ട ഭാര്യയോട് തുറന്നുപറയും എന്നു വിചാരിച്ചിരിക്കുമ്പോഴായിരുന്നു എല്ലാം ദൈവം മുന്‍പില്‍ കൊണ്ടുകാണിച്ചുതന്നത്.

ആദ്യം അനില്‍ പറഞ്ഞതൊന്നും മുഖവിലയ്‌ക്കെടുക്കാതെ സിസിലി തരിച്ചിരുന്നുപോയെങ്കിലും പ്രാണനാഥന്‍ മൊഴിഞ്ഞതൊന്നും നുണയായിരുന്നില്ലെന്ന് പിന്നീടുള്ള ദിവസങ്ങളില്‍ അവള്‍ കണ്ടും കേട്ടും അറിഞ്ഞു. ഭാര്യയുടെ സൗകര്യത്തിന് കുറച്ചുദിവസം ബിസിനസ്‌സ് ടൂറെന്നു പറഞ്ഞ് അനില്‍ മാറിനിന്നത് മനപൂര്‍വ്വമായിരുന്നുവെന്ന് സിസിലി മനസ്‌സിലാക്കുക മാത്രമല്ല; അതനുസരിച്ച് പ്രവര്‍ത്തിക്കുക കൂടി ചെയ്തു. ഇതിനിടയില്‍ ഒരു തവണ ഭാര്യ കണ്ടുപിടിച്ച ഒരു കക്ഷി സ്കൂള്‍ജീവിതകാലത്തെ തന്റെയൊരു പഴയ സുഹൃത്തായിരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മാത്രം ചെറുതായി അനിലിന് ഒരു ചമ്മല്‍ തോന്നി! പക്ഷേ അതൊരിക്കലും ഒരു കുറ്റബോധത്തില്‍ എത്തിയില്ല.

സിസിലിയുടെ ഈ ജൈത്രയാത്ര നിര്‍ബാധം തുടരുന്നതിനിടയില്‍ ഒരു പെണ്ണിന്റെ സാധാരണ ദൗര്‍ബല്യം അവളെയും പിടികൂടി. പ്രേമം!! രണ്ടുകുട്ടികളുടെ അച്ഛനായ ഒരു ഹോട്ടലുടമയോട്!! (ഇദ്ദേഹം തൊട്ടടുത്ത ഫ്‌ളാറ്റിലെ അന്തേവാസിയാണ്) തീര്‍ന്നില്ല, സിസിലിയെ മടുത്തപ്പോള്‍ അകലാനായി അയാള്‍ മനപൂര്‍വ്വം കണ്ടെത്തിയ കൃത്രിമകാരണത്തില്‍ തട്ടി അവരുടെ ബന്ധം ആടിയുലഞ്ഞു. ആ വിഷാദത്തിന് ചികിത്‌സ തേടിയായിരുന്നു സിസിലിയെന്ന അഭിനവ കേരള വനിത ഈയുള്ളവന്റെ ക്‌ളിനിക്കില്‍ എത്തിയത്.

എച്ച്. ആര്‍. ടി. സമ്പ്രദായത്തില്‍ അധിഷ്ഠിതമായ ഇവന്റ് സ്‌കെയില്‍ ടെസ്റ്റ്, ക്യാരക്ടര്‍ ഹാബിച്വല്‍ ബിഹേവിയര്‍ ടെസ്റ്റ്, തുടങ്ങി മെമ്മറി റിട്രീവല്‍ ടെസ്റ്റ്‌പോലുള്ള അത്യാധുനിക മനശ്ശാസ്ത്ര സങ്കേതങ്ങളിലൂടെ സിസിലിയുടെ ജീവിതത്തിന്റെ ദുരൂഹതകളിലൂടെയും ഭൂതകാലത്തിന്റെ ഇരുട്ടറകളിലൂടെയും യാത്രചെയ്തപ്പോള്‍ പൂര്‍ണ്ണമായ ഒരു ചിത്രം വെളിവാക്കാപ്പെടുകയായിരുന്നു.

കുടുംബം നോക്കാതെ മദ്യപിച്ച് പരസ്ത്രീകളുമായി ജീവിതം ഉല്ലാസഭരിതമാക്കിയിരുന്ന അച്ഛനും തീരെ സ്‌നേഹം പ്രകടിപ്പിക്കാനറിയാത്ത അമ്മയും സിസിലിയുടെ ശൈവ-ബാല്യ-കൗമാരങ്ങളെ വേദനിപ്പിക്കുന്ന ഒരു കാലഘട്ടമാക്കി മാറ്റിയിരുന്നു. ഇതിനിടയില്‍ വീട്ടില്‍ കിട്ടാതിരുന്ന സ്‌നേഹവും കരുതലും ഒരു പ്രണയത്തിലേക്ക് മെല്ലെ നയിച്ചെങ്കിലും പ്രേമത്തേക്കാള്‍ ഉപരി അവളെ ലൈംഗികമായി ഉത്തേജിപ്പിച്ച് രസിപ്പിക്കുന്നതിലായിരുന്നു അയാള്‍ക്കു താത്പര്യം.

പക്ഷേ രതിമൂര്‍ച്ഛയിലെത്തിക്കാതെ സാന്ദര്‍ഭികമായ കാരണങ്ങളാല്‍ പലപ്പോഴും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടിരുന്ന അത്തരം ഉത്തേജിപ്പിക്കലുകള്‍ അവളില്‍ അടങ്ങാത്ത ലൈംഗികതയുടെ തീവ്രതയാര്‍ന്ന അഭിവാഞ്ഛ ഉണര്‍ത്തിയിരുന്നു. പിന്നീട് സംഭവിച്ച വിവാഹജീവിതത്തിലാകട്ടെ ഭര്‍ത്താവ് അനില്‍ മിക്കപ്പോഴും ഒരു രക്ഷകര്‍ത്താവിന്റെ റോളിലായിരുന്നു. അവര്‍ തമ്മിലുള്ള പ്രായവ്യത്യാസം സിസിലിയുടെ മനസ്‌സിലെ ലൈംഗിക-ദാമ്പത്യ സ്വപ്നങ്ങള്‍ ഒരു തടസ്‌സമായി നിന്നിരുന്നു.. അവര്‍ക്കിടയില്‍ ലൈംഗികബന്ധങ്ങള്‍ മുടക്കംകൂടാതെ ഉണ്ടായിരുന്നുവെങ്കിലും അവളിലെ കിടപ്പറ ആശയങ്ങള്‍ക്ക് അനില്‍ അത്രയൊന്നും പ്രാധാന്യം കൊടുത്തിരുന്നില്ല.

ഇങ്ങനെയുള്ള ലൈംഗികവും അലൈംഗികവുമായ കാരണങ്ങളുടെ നെഗറ്റീവായ സ്വാധീനം എച്ച്. ആര്‍. ടി. സമ്പ്രദായത്തില്‍ അധിഷ്ഠിതമായ ബ്രെയിന്‍വേവ് തെറാപ്പിയിലൂടെ ഡികോഡ് ചെയ്തു മാറ്റിയപ്പോള്‍ സിസിലിയില്‍ പ്രതീക്ഷാനിര്‍ഭരമായ പുതിയൊരു വ്യക്തിത്വം രൂപംകൊള്ളുകയായിരുന്നു.

വൈദ്യുത ഷോക്കോ, മരുന്നോ, ഹിപ്‌നോട്ടിസമോ ഉപദേശങ്ങളോ കൗണ്‍സിലിംഗോ ഇല്ലാതെയുള്ള വേഗതയേറിയ ഈ പുതിയ ചികിത്‌സാരീതി ആഗോളതലത്തില്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റും പേറ്റന്റും രജിസ്‌ട്രേഷനും നേടിയതാണ്. മാത്രമല്ല, ബയോഫീഡ്ബാക്ക് ഗണത്തില്‍പ്പെട്ട അത്യാധുനിക ഉപകരണങ്ങള്‍ ചികിത്‌സയ്ക്കായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഒരു ഘട്ടത്തിലും അവ രോഗിയുടെ തലയിലോ ഏതെങ്കിലും ശരീരഭാഗങ്ങളിലോ സ്പര്‍ശിക്കുക പോലും ചെയ്യുന്നില്ല. അതിലുപരി യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഈ ചികിത്‌സയ്ക്കില്ല എന്നതും പ്രത്യേകം പ്രത്യേകം പ്രസ്താവ്യമാണ്.

ഭയമകറ്റൂ...ഉദ്ധാരണം ഉറപ്പാക്കൂ...



ഭാര്യയുമായി ശാരീരിക ലീലകളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു അയാള്‍. പരിസരം മറന്ന് ആനന്ദത്തിന്റെ അസുലഭ വിഭവം ആസ്വദിച്ചു കഴിയുന്ന നിമിഷങ്ങള്‍. പെട്ടെന്നാണത് സംഭവിച്ചത്. ചെകിടടപ്പിക്കുന്ന ഒരു ഭയങ്കരശബ്ദം. രണ്ടുപേരും ഞെട്ടിത്തരിച്ച് പരസ്പരം തെറിച്ചുമാറി. വീടിന് തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നുവീണ ശബ്ദമാണ് കേട്ടത്. അത് വലിയൊരു ഷോക്കായി. പക്ഷേ, അതിനെക്കാള്‍ വലിയൊരു ഷോക്ക് അയാളെ കാത്തിരിക്കുകയായിരുന്നു.

അതായത്, അതിനുശേഷം എത്രശ്രമിച്ചിട്ടും ഭാര്യയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുന്നില്ല. കാരണം പുരുഷാവയവത്തിന് അല്പംപോലും ഉദ്ധാരണം സംഭവിക്കുന്നില്ല എന്നതുതന്നെ. ഭാര്യയും ആകെ നിരാശയിലാണ്. ദാമ്പത്യസംഘര്‍ഷത്തിന്റെ അസാധാരണമായ ഒരു സന്ദര്‍ഭം. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്.പുരുഷാവയവത്തിലേക്കുള്ള വര്‍ദ്ധിച്ച രക്തപ്രവാഹം മൂലമാണ് അതിന് ഉദ്ധാരണം സംഭവിക്കുന്നത്. സെക്‌സ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനമാണ് പുരുഷാവയവത്തിലേക്ക് ഇങ്ങനെ സാധാരണയില്‍ കവിഞ്ഞ അളവില്‍ രക്തം പമ്പുചെയ്യുന്നതിന് കാരണം. ഈ ഹോര്‍മോണുകളുടെ ഉല്പാദനത്തെ നിയന്ത്രിക്കുന്ന ഒരു ഗ്രന്ഥി മസ്തിഷ്കത്തിലുണ്ട്. പീയൂഷഗ്രന്ഥി. ശാരീരിക ലീലയില്‍ ഏര്‍പ്പെട്ടിരിക്കെ അപ്രതീക്ഷിതമായി തൊട്ടടുത്തുയര്‍ന്ന ഭയങ്കരശബ്ദം ഉളവാക്കിയ ഷോക്ക് ഈ ഗ്രന്ഥിയെ കുറെ തകര്‍ത്തുകാണും. അതുകൊണ്ടാണ് ആ സംഭവത്തിനുശേഷം ഇറക്ഷന്‍ സംഭവിക്കാത്തത്.

ഇതിന് ചികിത്‌സ ലഭ്യമാണ്. താങ്കള്‍ക്ക് രണ്ടു പ്രശ്‌നങ്ങളുണ്ട്. ഒന്ന് മാനസിക പ്രശ്‌നം, രണ്ട് ശാരീരികമായി സംഭവിച്ച ഡാമേജ് എന്ന പ്രശ്‌നം. ആദ്യത്തേതില്‍ നിന്നുതന്നെയാണ് തുടങ്ങേണ്ടത്. അംഗീകൃത ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്‌ളിനിക്കല്‍ സൈക്കോളജിസ്റ്റിനെ ആദ്യംകാണുക. പ്രശ്‌നത്തിന്റെ ആഴവും സങ്കീര്‍ണ്ണതയും അദ്ദേഹം അളന്ന് തിട്ടപ്പെടുത്തും. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഉപദേശം അനുസരിച്ച് ഒരു യൂറോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കേണ്ടിവരും. കത്തില്‍ സൂചിപ്പിക്കുമ്പോലെ നിത്യനിരാശയില്‍ മുങ്ങിത്താഴേണ്ട കാര്യമില്ല. ഇവിടെ സൂചിപ്പിച്ച രണ്ടു വിദഗ്ദ്ധരും ചേര്‍ന്ന് പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിക്കുന്നതാണ്.

തികച്ചും വ്യക്തിപരം എന്ന് തോന്നിക്കുന്ന ഈ കത്തിലെ പ്രശ്‌നത്തില്‍ പൊതുവായ എന്തെങ്കിലും ഘടകം കണ്ടെത്താന്‍ സാധിക്കുമോ? സാധിക്കും. മനസ്‌സിന്റെ ഘടകമാണ് അത്. ഒരു നടുക്കത്തിന്റെ മാനസിക പ്രശ്‌നം ശരീരത്തില്‍ ഓര്‍ഗാനിക് മാറ്റം ഉണ്ടാക്കിയത് നാം കണ്ടു. ഇതൊരു പൊതുപ്രശ്‌നം തന്നെയാണ്. കെട്ടിടം ഇടിഞ്ഞുവീഴാതെ തന്നെ നിങ്ങള്‍ക്ക് ജീവിതത്തില്‍ ചെറുതും വലുതുമായ നിരവധി ഞെട്ടലുകള്‍ ഉണ്ടാവുന്നു. ഈ ഞെട്ടലുകള്‍ക്കെല്ലാം സെക്‌സിലേക്ക് പല ഊടുവഴികളും ഉണ്ട് എന്ന് മനസ്‌സിലാക്കുക. അതായത് മനസ്‌സിന്റെ നൂറുനൂറു ശാഖോപശാഖളുമായി ബന്ധപ്പെടുന്നതാണ് സെക്‌സ്. മനസ്‌സും കോശങ്ങളും ചേര്‍ന്നതാണ് ശരീരം. മനസ്‌സിലുണ്ടാകുന്ന താളപ്പിഴ ശരീരത്തിലാകെ ഒരു തരംഗമായി പരക്കുന്നു. മനസ്‌സില്‍നിന്നും തുടങ്ങി ശരീരത്തിന്റെ ഫിസിയോളജിയില്‍ വരെ എത്തുന്നതാണ് സെക്‌സിന്റെ പ്രവര്‍ത്തനം.

സെക്‌സിന്റെ പ്രശ്‌നങ്ങള്‍ ഫിസിയോളജിയുടെ തലംവരെ എത്തുന്നത് അപൂര്‍വ്വമാണ്. മനസ്‌സിലെ വ്യാകുലതകള്‍ മനസ്‌സില്‍വച്ചുതന്നെ പരിഹരിച്ചുവിടാവുന്നതാണ്. "എനിക്ക് എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ട്" എന്ന കോംപ്‌ളക്‌സുമായി നടക്കുന്നവരാണ് നിങ്ങളി കാണുന്ന മനുഷ്യരില്‍ 99 ശതമാനവും. അത്തരക്കാര്‍ക്ക് സെക്‌സില്‍ പൂര്‍ണ്ണത കൈവരിക്കാനാവില്ല. അതേസമയം "പ്രശ്‌നമോ, മണ്ണാങ്കട്ട" എന്ന മനോഭാവവുമായി നടക്കുന്നവരുമുണ്ട്. അവര്‍ സെക്‌സ് ശരിക്കും ആസ്വദിക്കുന്നു.


23 ഒക്‌ടോബർ 2009

ആദ്യ ലൈംഗികബന്ധം അനശ്വരമാക്കൂ ....


ആദ്യ ലൈംഗികബന്ധം പലര്‍ക്കും കയ്പ്പേറിയ അനുഭവമായിരിക്കാനാണ് സാധ്യത. ഇതിനു കാരണം പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്.



എന്നാല്‍ ഇത്തരം സ്വപ്നങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല. കാരണം സ്വപ്നമല്ല യഥാര്‍ത്ഥ ജീവിതം.


സെക്സിനെക്കുറിച്ചും ലൈംഗികബന്ധത്തെക്കുറിച്ചും ശാസ്ത്രീയമായി അറിവുള്ളവര്‍ക്കു പോലും ആദ്യാനുഭവം ഉത്കണ്ഠയും മാനസികപിരിമുറുക്കവും നിറഞ്ഞതായിരിക്കാനാണ് സാധ്യത. കാരണം അവര്‍ അതുവരെ നേടിയെടുത്ത വിവരങ്ങള്‍ ബോധപൂര്‍വ്വവും അബോധപൂര്‍വ്വവുമായ ഭാവനകളുമായി ബന്ധപ്പെട്ടതാണ്.


കുട്ടിക്കാലം മുതല്‍ ലൈംഗികതയെക്കുറിച്ച് പലവിധത്തില്‍ നമ്മള്‍ മനസ്സിലാക്കിയിരിക്കുന്നു. മാതാപിതാക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും നേടിയെടുക്കുന്ന അറിവുകള്‍ കൂടാതെ കാര്യങ്ങളെ നിരീക്ഷിച്ച് സ്വയമുണ്ടാക്കുന്ന അറിവുകളും കൂട്ടത്തിലുണ്ടായിരിക്കും. ഇതൊക്കെയാണ് ശരിക്കും ചെറുപ്പക്കാരുടെ ലൈംഗിക സങ്കല്പങ്ങള്‍. സുഹൃത്തുക്കള്‍ വീരസാഹസികാനുഭവങ്ങള്‍ പോലെ പറഞ്ഞുകൊടുത്തിരിക്കുന്ന ധാരണകള്‍ യുവാക്കളെ കീഴ്പ്പെടുത്തും. ഇതുവച്ചാകും ഭാര്യയെ വിവാഹരാത്രിയില്‍ സമീപിക്കുക. വിലകുറഞ്ഞ പുസ്തകങ്ങളില്‍ നിന്നും പൈങ്കിളിക്കഥകളില്‍ നിന്നും സിനിമയില്‍ നിന്നും കിട്ടുന്ന അറിവുകളും ഇവര്‍ മനസ്സില്‍ സങ്കല്പിച്ചെടുക്കും. പെണ്‍കുട്ടികളാണേല്‍ അവരുടേതായ ഒരു സങ്കല്പലോകത്താണ് ചുരുക്കത്തില്‍. സത്യത്തോടും യാഥാര്‍ത്ഥ്യത്തോടും വലിയ ബന്ധമില്ലാത്ത സങ്കല്പങ്ങളുമായാണ് ചെറുപ്പക്കാര്‍ വിവാഹത്തിലേക്ക് കടക്കുന്നത്. ഈ അറിവുകള്‍ ശരിയാണോ എന്ന് ചര്‍ച്ചചെയ്യാന്‍ അവര്‍ക്ക് ഒരു മാര്‍ഗ്ഗദര്‍ശിയെ കിട്ടാറില്ല. മാതാപിതാക്കളോടിക്കാര്യം ചോദിക്കാന്‍ അവര്‍ക്ക് ഭയമോ നാണക്കേടോ ഉണ്ടാകും. അത്തരം കാര്യങ്ങള്‍ അശ്ളീലവും വിലകുറഞ്ഞതുമാണെന്ന മാതാപിതാക്കളുടെ സങ്കല്പമാകാം ഇതിനു കാരണം.


സാഹചര്യങ്ങള്‍ വില്ലന്മാര്‍


വളര്‍ന്നുവരുന്ന ജീവിത സാഹചര്യങ്ങളാണ് പലരുടെയും ജീവിതത്തില്‍ വില്ലനാകുന്നത്. ലൈംഗികകുറ്റങ്ങളുടെയും അതിക്രമങ്ങളുടെയും കഥകളും മാതാപിതാക്കള്‍ തമ്മിലുള്ള (അയല്‍വീടുകളിലും) നിരന്തരമായ കലഹങ്ങളും കണ്ടും കേട്ടും വളരുന്ന കുട്ടിയില്‍ ലൈംഗികമായ ആശയക്കുഴപ്പം ഉണ്ടാകുന്നു. ഒപ്പം തെറ്റിദ്ധാരണകളും ആശങ്കയും ഉണ്ടാകുന്നു.


ആദ്യാനുഭവങ്ങള്‍ പരാജയപ്പെടുന്നതിന്റെ 10 കാരണങ്ങള്‍


സ്ത്രീ സാവധാനത്തിലാണ് ഉത്തേജിതയാകുന്നത്. ഇക്കാര്യം പല പുരുഷന്‍മാര്‍ക്കും അറിയില്ല. ഇണയെ ബാഹ്യചേഷ്ടകളിലൂടെ ഉത്തേജിപ്പിക്കണം. അതു മനസ്സിലാക്കാതെ പകരം തിടുക്കത്തില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നു. ഇത് വേദനാജനകമാണ്.


സംഭോഗത്തിനുള്ള തയ്യാറെടുപ്പില്‍ പുരുഷനോടൊത്ത് ചേരണമെന്നും പ്രതികരിക്കണമെന്നും ഒട്ടുമിക്ക സ്ത്രീകള്‍ക്കുമറിയില്ല. അതുകൊണ്ടു തന്നെ സജീവമായി സഹകരിക്കാനോ പ്രതികരിക്കാനോ അവര്‍ക്ക് കഴിയില്ല.


സ്വന്തം ലൈംഗികശേഷിയെക്കുറിച്ച് പുരുഷന്‍ സംശയാലുവാകുന്നതുകൊണ്ട് മാനസികമായ ബലക്ഷയത്തിനിടയാക്കും. അത് ലൈംഗിക പരാജയത്തിലേക്ക് അവനെ നയിക്കും.


സംഭോഗം പാപമാണെന്നും സെക്സ് അശ്ളീലമാണെന്നുമുള്ള ചിന്തയുണ്ടെങ്കില്‍ അതുപേക്ഷിച്ച ശേഷം ശാരീരിക ബന്ധത്തിലേര്‍പ്പെടുക.


തികച്ചും അപരിചിതനായ ഒരാള്‍ക്ക് മുന്നില്‍ സ്വന്തം നഗ്നത അനാവരണം ചെയ്യാനുള്ള നാണവും മടിയും ആദ്യബന്ധത്തിന് പലപ്പോഴും തടസ്സമാകും.


സ്വന്തം ശേഷിയെക്കുറിച്ചുള്ള അപകര്‍ഷബോധവും ഇണയെ തൃപ്തിപ്പെടുത്താന്‍ കഴിയുമോ എന്ന ചിന്തയും പുരുഷനെ സംശയാലുവാക്കും.


ചെറിയ വീടായിരിക്കുകയും വീട്ടില്‍ മറ്റംഗങ്ങള്‍ ഉണ്ടായിരിക്കുകയും ചെയ്യുമ്പോള്‍ ബന്ധപ്പെടാന്‍ പ്രയാസമുണ്ടാകും.


പരസ്പരം അംഗീകാരവും സ്നേഹവും ഉണ്ടാകാന്‍ കുറച്ചു താമസമെടുക്കും. അതുവരെ പങ്കാളി സ്വന്തം ഇഷ്ടത്തിനനുസരിച്ച് മാത്രം പ്രവര്‍ത്തിക്കും. തന്മൂലം അത് ഇണയില്‍ വെറുപ്പും വിരക്തിയും ഉണ്ടാക്കും.


ഗര്‍ഭധാരണത്തെക്കുറിച്ചുള്ള ഭയവും ആകാംക്ഷയും ആദ്യകാലത്ത് പതിവാണ്.


ജനനേന്ദ്രിയങ്ങളുള്‍പ്പെടെ ശരീരശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞതയും ആദ്യബന്ധത്തിനു തടസ്സമാകും.


പരിഹാരം


ലൈംഗികവേഴ്ചയെക്കുറിച്ചുള്ള ശരിയായ അറിവോടെ ശാരീരികബന്ധത്തിലേര്‍പ്പെട്ടാല്‍ ആദ്യാനുഭവം മധുരതരവും ആന്ദകരവുമാക്കിത്തീര്‍ക്കാനാകും. ശാരീരികവും മാനസികവും ലൈംഗികവുമായി പരസ്പരം അറിവുള്ളവര്‍ക്കു മാത്രമെ അതിനു കഴിയൂ.


പുരുഷന് പൊതുവെ സ്ത്രീകളെക്കാള്‍ വികാരം കൂടുതലായിരിക്കും. നിര്‍ഭാഗ്യവശാല്‍ പെണ്‍കുട്ടികള്‍ക്ക് ഇതറിയില്ല. അവര്‍ക്ക് ഭര്‍ത്താവിനെ ലഭിക്കുവാനും അവനെ സ്വന്തമാക്കാനുമാണാഗ്രഹം. സ്ത്രീയുടെ ഈ മാനസികാവസ്ഥയെക്കുറിച്ച് പുരുഷനും അറിയില്ല. തന്നെപ്പോലെ അവളും ലൈംഗികാഗ്രഹമുള്ളവളാകുമെന്ന് അവന്‍ തെറ്റിദ്ധരിക്കും. ഇത്തരം സന്ദര്‍ഭത്തില്‍ ലൈംഗികബന്ധം ഭാര്യ കടമ തീര്‍ക്കുന്ന മട്ടില്‍ വേഴ്ചയ്ക്ക് സമ്മതിക്കും. പക്ഷേ, മനസ്സില്‍ വിരക്തിയായിരിക്കും.


പരസ്പരം വിശ്വാസവും സ്നേഹവും ആയിക്കഴിഞ്ഞാല്‍ കൂടുതല്‍ പക്വതനേടിക്കൊണ്ട് വീണ്ടും ബന്ധപ്പെടുക. ഒരു പ്രശ്നവും ഉണ്ടാകില്ല. തെറ്റിദ്ധാരണകള്‍ ഇരുകൂട്ടരും പരസ്പരം ചര്‍ച്ച ചെയ്ത് ഇല്ലാതാക്കിയ ശേഷം ബന്ധപ്പെടാന്‍ പങ്കാളികള്‍ ശ്രദ്ധിക്കണം. യുക്തിപൂര്‍വ്വമായ ഇത്തരം സമീപനം കൊണ്ട് ആദ്യാനുഭവത്തിലെ മിക്ക പ്രശ്നങ്ങളും പരിഹരിക്കാനാകും. ലൈംഗികം ബാധ്യതകളും ഉത്തരവാദിത്തങ്ങളും നല്ല നിലയില്‍ ഉള്‍ക്കൊള്ളണം. കൂട്ടത്തില്‍ ലൈംഗികജീവിതത്തിലെ ആദ്യാനുഭവത്തെ മധുരോന്മാദമാക്കാന്‍ ശ്രദ്ധിക്കണം.


ലൈംഗിക കെട്ടുകഥകളില്‍ മനസ്സിനെ വിടരുത്.


കാര്യങ്ങള്‍ ശാസ്ത്രീയമായി പഠിച്ച് ലൈംഗികബോധമുണ്ടാക്കുക.


ഇണയുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി സഹാനുഭൂതിയോടെ പെരുമാറുക. പുരുഷന്‍ ദയാലുവും സ്നേഹസമ്പന്നനും ക്ഷമാശീലനും ആയിരിക്കുക.


സ്ത്രീ പ്രസന്നയും സഹകരണസന്നദ്ധയുമായിരിക്കുക.


ഇണയുടെ ഇഷ്ടം പങ്കാളി മനസ്സിലാക്കുക.


തെററിദ്ധാരണകള്‍ അകറ്റുക.


സ്വയം അറിയുന്നതിനൊപ്പം പരസ്പരവും മനസ്സിലാക്കുക.


ലൈംഗികശുചിത്വം അത്യാവശ്യം.


ശാരീരികമായും മാനസികമായും വൈകാരികമായും ബുദ്ധിപരമായും പങ്കാളിക്കു സമര്‍പ്പിക്കുക.

22 ഒക്‌ടോബർ 2009

തൃപ്തി, സംതൃപ്തി



¨¨k«-L¢-J-·-J-j¡t h¥k« Ao«-Y¦-d®Y-j¡-i¢ Q£-l¢-Y« ci¢-´¤¼ F±Y-©i¡ aØ-Y¢-h¡-j¤-Ù®. --¨¨k«-L¢-J-Y¦-d®Y¢ F¼¡v FÉ¡-X®? ¨¨k«-L¢-J-©l-r®O-i¢v g¡-j¬-i®´® A¨¿-Æ¢v gt-·¡-l¢-c® m¡-j£-j¢-J-h¡-i¤« h¡-c-o¢-J-h¡-i¤« o«-Y¦-d®Y¢ k-g¢-´¡· Al-o®Z-¨i-i¡-X® C¹¨c ds-i¤-¼-Y®. --C-´¡-j¬-·¢v o®±Y£-¨i-©¼¡ d¤-j¤-n-¨c-©¼¡ l¬-Y¬¡-o-h¢-¿. -

-B-a¬« d¤-j¤-n¨Ê J¡-j¬« ©c¡-´¡«.- ¨¨k«-L¢-J-f-c®b« o«-Y¦-d®Y-l¤« A-c¤-g¥-Y¢-a¡-i-J-l¤-h¡-J-X-¨h-Æ¢v d¤-j¤-nc® mj¢-i¡i k¢«-©L¡-a®b¡-jX« DÙ¡-J-X«. Da®b-j¢-µ¡v h¡-±Y« ©d¡-j¡, B-l-m¬-h¤¾ ohi« Da®b-j¢-µ¤-c¢v-´¤-J-i¤« ©l-X«. F-¼¡v O¢k d¤-j¤-nu-h¡t-´® Da®b¡-j-X-¨¨l-J-k¬-h¤-Ù®. CY® m¡-j£-j¢-J-f-c®b-·¢v jÙ¤-©dt-´¤« A-o«-Y¦-d®Y¢-i¤-Ù¡-´¤«.-

¨¨k«-L¢-J-f-c®b« a¤-n®J-j-h¡-J¤«-l¢-b« d¤-j¤n Qc-©c-±z¢-i-·¢-c¤ o«-g-l¢-´¤¼ Yqt-µ-i¡-X¢-Y¢-c¤ J¡-j-X«. C«-¨d¡-¶u-o¢ F-¼¡-X¢-Y¢-¨c ds-i¤-¼-Y®. h¡-c-o¢-J-l¤« m¡-j£-j¢-J-l¤-h¡-J¡« CY¢-c¤ J¡-j-X«. h¡-c-o¢-J« Y¨¼-i¡-X® dk¨j o«-f-c®b¢-µ¤« ±d-m®c« o¦-n®T¢-´¤-¼-Y®. FÉ¡-i¡-k¤« CY¢-¨Ê k-È-X¹w ±d-Y¬-È-¨¸-T¤-©Ø¡-©r ©V¡-J®T¨s J¡-©X-Ù-Y¡-X®.

-d¤-j¤-nu-h¡t-´® h¨×¡-j¤ ±d-m®c« J¥-T¢-i¤-Ù®. m£-±M-o®K-k-c«. dÆ¡-q¢-´® ¨¨k«-L¢J D©·-Qc« k-g¢-´¤«-h¤-Ø® gt-·¡-l¢-c® o®K-kc« o«-g-l¢-´¤-¼-Y¡-X® ±d-m®c-h¡-J¤-¼-Y®. CY® g¡-j¬-i¢v JT¤· A-o«-Y¦-d®Y¢-i¤-Ù¡-´¤«.- CY¢-c® dk J¡-j-X-¹-q¤-Ù¡-J¡«.- AT¢-o®Z¡-c-J¡-jX« h¡-c-o¢-J-h¡-X®. J¡-jX« Bb¢-i¤« Dv-´-X®U-i¤« gi-l¤« ¨J¡-Ù¡-i¢-j¢-´¤« ¨¨k«-L¢-J-f-c®b-·¢-©kt-¨¸-T¤-¼-Y®. A-Y¤-¨J¡-Ù¡-X® dk-©¸¡-r¤« m£-±M-o®K-kc« D-Ù¡-J¤-¼-Y®. Ad¥t-á« ©J-o¤-J-q¢v h¡-±Y-h¡-X® m¡-j£-j¢-J-±d-m®c¹w ¨J¡-Ù¤« CY® o«-g-l¢-´¤-¼-Y®.

m£-±M-o®K-kc« Hr¢-l¡-´¡u
-A-l¢-p¢-Y-f-c®b«, o§-i«-©g¡-L« F¼¢l D©d-È¢-´¤-J. l¢-l¡-p-d¥t-á-jY¢ Hr¢-l¡-´¤-J. ¨Y-×¢-a®b¡-j-X-J-q¤« J¤-×-©f¡-b-l¤« Hr¢-l¡-´¤-J. C-¨Y¡-¼¤-h¢-¿¡-Y¢-j¤-¼¢-¶¤« m£-±M-o®K-kc« o«-g-l¢-´¤-¼¤-¨i-Æ¢v ©V¡-J®T¨s J¡-X¤-J.

o®±Y£-J-q¢-¨k ¨¨k«-L¢-J-·-J-j¡t
--o®±Y£-J-q¢v J¡-X¤¼ ¨¨k«-L¢-J-Y-J-j¡-s¤-J-q¢v ±d-b¡-c« ¨¨k«-L¢J h-j-l¢-¸® BX®. ¨¨k«-L¢-J-f-c®b-©·¡-T¤¾ l¢-j-Ç¢-i¡-X® ±d-b¡c kÈ-X«. ¨¨k«-L¢-J-h¡-i¢ fc®b-¨¸-T¤¼ o-zt-g-¹-q¢v Clt-´® ¨¨l-J¡-j¢-J-h¡-i¢ i¡-¨Y¡-j¤ ±d-Y¢-J-j-X-l¤« DÙ¡-J¢-¿. i¡-±É¢-J-h¡-i¢ F-¨É-Æ¢-k¤-¨h¡-¨´ Ac¤-l-a¢-µ¤-¨J¡-T¤-´¤J F-¼-Y¤-h¡-±Y-h¡-i¢-j¢-´¤« Alt ¨O-à¤-¼-Y®. -C-Y¢-c® J¡-j-X¹w dk-Y¡-X®. ¨o-J®o® d¡-d-h¡-¨X-¼¤« ©hë-O®P-h¡-¨X-¼¤« h-פ« ©J-¶¤-l-q-j¤-J, d¤-j¤-nu-h¡-©j¡-T® hc-oæ¢v l¢-©a§-n« D-Ù¡-J¤-J, Ah¢Y oª-z-j¬-©f¡-b«, d¤-j¤-nc® J£-r-T-¹¡-c¤¾ f¤-a®b¢-h¤-¶®, h×® h¡-c-o¢J A-o§-o®Z-Y-Jw, ¨k-o®f¢-i-c¢-o« (o®±Y£-J-q¢-¨k o§-lt-L®L-j-Y¢) F¼¢-l-i¡-X® h¡-c-o¢J ±d-m®c-¹w. Qc-©c-±z¢-i-¹w, o¤-n¤-h®c, ho®Y¢-n®J«, A-É-±o¡-l-±L-c®Z¢ F¼¢-l-i¢-k¤-Ù¡-J¤¼ ±J-h-©´-T¤-Jw ¨¨k«-L¢-J-h-j-l¢-¸¢-c® J¡-j-X-h¡-J¤-¼¤.

-©i¡-c¢-´¤ O¤-פ-h¤¾ ©d-m¢-J-q¤-¨T A-o¡-b¡-j-X-h¡i a¦-W-Y-i¤« o©Æ¡-O-l¤-h¡-X® m¡-j£-j¢-J-h¡i Hj¤ ©j¡-L«. C·j« o®±Y£-Jw-´® ¨¨k«-L¢-J-f-c®b« ©l-a-c¡-Q-c-J-h¡-i¢-j¢-´¤«.- dÆ¡-q¢-´® CY® f¤-a®b¢-h¤-¶¤-h¡-J¤«.- o®±Y£-J-q¢-¨k C·j« ±d-m®c-¹w-´¤ d¢-¼¢v Al-q¤-¨T Dd-©f¡-b-h-c-oæ¢-¨Ê c¢-©j¡-bc« h¥-k-h¤-Ù¡-J¤¼ h¡-c-o¢-J-Y-±É-¹-q¤-h¤-Ù¡-i¢-j¢-´¤«.- C-·j« ±d-m®c-¹-q¤-¨T J¡-jX« J¨Ù·¢ AY¢-c¤ d-j¢-p¡-j« ©Y-T¤-J-i¡-X® Ag¢-J¡-h¬«.- C-j¤-J¥-¶-j¤-¨T-i¤« Y¤s¼ oh£-dc« D¨Ù-Æ¢-©k C-Y¤-¨J¡-Ù® ±d-©i¡-Q-c-h¤-Ù¡-J¥. a¡-Ø-Y¬-·¢-¨k ¨¨k«-L¢-J-Y-J-j¡-s¤-Jw Hr¢-l¡-´¡u O¢k J¡-j¬-¹w ±m-a®b¢-´-X«.

--±d-b¡-c-h¡-i¤« ¨¨k«-L¢-J-l¢-Q®S¡-c« m¡-o®±Y£-i-h¡-i¢ hc-oæ¢-k¡-´¤-J. ¨¨k«-L¢-J-f-c®b-·¢-¨Ê o§¡-g¡-l¢J ±d-±J¢-i-J-¨q-¸×¢ o®±Y£-i¤« d¤-j¤-n-c¤« hc-oæ¢-k¡-´¤-J. C-X-i¤-¨T ¨¨k«-L¢-J-f-k-p£-c-Y-J-q¤« Y-J-j¡-s¤-J-q¤« hc-oæ¢-k¡-´¤-J-i¤« AY-c¤-o-j¢-µ® ¨d-j¤-h¡-s¤-J-i¤« ¨O-à¤-J. m-j¢-i¡i ¨¨k«-L¢-J¡-o§¡-a-c-·¢-c® g¡-j¬¡-gt-·¡-´u-h¡t CX-i¤-h¡-i¢ h¡-c-o¢-J-h¡-i¢ A-T¤-¸« o¥-È¢-´¤-J. m¡-j£-j¢J k¡-q-c-Jw-´¤ ±d¡-b¡-c¬« ¨J¡-T¤-´¤-J-i¤« A-Y¢-k¥-¨T D©·-Q-c-h¤-Ù¡-´¤-J-i¤« ¨O-à¤-J.

-¨l-s¤-¨Y o§-d®c« J¡-X-j¤-Y®. o§-d®ch¿ Q£-l¢-Y« F¼® hc-oæ¢-k¡-´¤-J. l¢-J¡-j¹w dj-o®dj« h¡-c¢-´¤-J-i¤« B-l-m¬-¹w hc-oæ¢-k¡-´¢ ¨d-j¤-h¡-s¤-J-i¤« ¨O-à¤-J. -C-j¤-J¥-¶-j¤« Y¤s¼ oh£-dc« o§£-J-j¢-´¤-J. ±d-m®c¹w Y¤-s¼® o«-o¡-j¢-´¤-J. C-X¨i c¢-j¤-Y®o¡-p-¨¸-T¤-·¤-J-©i¡ J¤-×-¨¸-T¤-·¤-J-©i¡ ¨O-à-j¤-Y®. J¤-s-l¤-Jw As¢-º¤ ±d-lt-·¢-´¤-J. ©V¡-J®T¨s J¡-©X-Ù¢-l-¼¡v J¡-X¤-J. c¡-X-©´T® l¢-O¡-j¢-´-j¤-Y®.

21 ഒക്‌ടോബർ 2009

സെക്‌സ്‌: ചില കൗതുകവാര്‍ത്തകള്‍


സെക്‌സിനെക്കുറിച്ച് പലര്‍ക്കും അറിയാവുന്നതും എന്നാല്‍, എല്ലാവര്‍ക്കും അറിയാത്തതുമായ ചില കൗതുകവാര്‍ത്തകള്‍.
ആഗോളതലത്തില്‍ നടത്തിയ ഒരു സര്‍വേ പ്രകരാരം പ്രണയികള്‍ വര്‍ഷം ശരാശരി 139 തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു. ഇക്കാര്യത്തില്‍ ഫ്രഞ്ചുകാര്‍ അല്പം മുന്നിലാണ്, വര്‍ഷം 167 തവണ.
ഗര്‍ഭനിരോധന ഉറകള്‍ സ്വയം നശിക്കുന്നവയാണ്. ആവശ്യം കഴിഞ്ഞു കളയുന്ന ഇവ പ്രകൃതിക്കു ദോഷം വരുത്തുന്നില്ല. എന്നാല്‍, പോളിയുറത്തീനില്‍ നിര്‍മിക്കുന്നവ സ്വയം നശിച്ചുപോകുന്നില്ല.
ലൈംഗിക ബന്ധത്തിനു ശേഷം രഹസ്യഭാഗങ്ങള്‍ വൃത്തിയാക്കുക മലയാളിക്ക് നിര്‍ബന്ധമാണ്. ഇതു പക്ഷേ, അത്ര നല്ലതല്ലെന്ന് ശാസ്ത്രം മുന്നറിയിപ്പു നല്കുന്നു. ശരീരത്തിലെ സംരക്ഷകരായ ബാക്ടീരിയകള്‍ നശിക്കാനും ഗുഹ്യരോഗങ്ങള്‍ പകരാനും ഇതിടയാക്കുന്നു.
ലോകത്ത് ഏറ്റവുമധികം പേര്‍ സ്വപ്നത്തില്‍ രമിക്കുന്നത് അതി പ്രശസ്തരായ വ്യക്തികളുമൊത്താണ്. എന്നാല്‍, ഡുറെക്‌സ് ഗ്‌ളോബല്‍ സെക്‌സ് സര്‍വേ മറ്റൊരു രഹസ്യം കൂടി പറയുന്നു, പത്തില്‍ നാലുപേര്‍ ഇഷ്ട സുഹൃത്തിന്റെ ഭാര്യയുമൊത്ത് കിടക്കറ പങ്കിടുന്നതിന്റെ മനോരാജ്യത്തില്‍ മുഴുകാറുണ്ടത്രേ.
വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഗര്‍ഭം ധരിക്കുന്നത് വളരെ ചെറിയൊരു വിഭാഗത്തിനു മാത്രം കിട്ടുന്ന ഭാഗ്യമാണ്. സാധാരണ ഗതിയില്‍ എട്ടു മാസം വരെയെടുക്കാം ഇരുവരുടെയും ശരീരത്തിന്റെ രസതന്ത്രം സമരസപ്പെടാന്‍. അതിനാല്‍, ആശങ്കപ്പെട്ട് ഇന്‍ഫെര്‍ട്ടിലിറ്റി ക്‌ളിനിക്കില്‍ ചാടിപ്പുറപ്പെടാന്‍ വരട്ടെ!

20 ഒക്‌ടോബർ 2009

സ്ഖലനത്തിന്റെ അനന്ത സാധ്യതകള്‍


ഒരു കുഞ്ഞിക്കാല്‍ കാണാന്‍ ഭാഗ്യമില്ലാതെ വിഷമിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ് അനുദിനം. അതിന്റെ തെളിവാണ് നമ്മുടെ നാട്ടില്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന ഇന്‍ഫെര്‍ട്ടിലിറ്റി ക്‌ളിനിക്കുകള്‍.
ജീവിതത്തില്‍ വസന്തം വിരിക്കാന്‍ ഒരു കുരുന്നു വരുന്നതും കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷയായി ഒരു ഗവേഷണഫലം പുറത്തുവന്നിരിക്കുന്നു. ആസ്‌ട്രേലിയന്‍ ഗവേഷകരുടേതാണ് കണ്ടെത്തല്‍. സ്ഥിരമായ ലൈംഗികബന്ധം ബീജാരോഗ്യം കൂട്ടുമെന്നും അത് ഇണയുടെ ഗര്‍ഭധാരണ സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നുമാണ് പഠനഫലം.
ഗര്‍ഭധാരണത്തിന് വിഘാതമാവുന്ന ബീജങ്ങളുടെ വൈകല്യത്തെക്കുറിച്ചായിരുന്നു പഠനം. ആര്‍ത്തവചക്രത്തില്‍ ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമായ ദിനം കണ്ടെത്തുകയായിരുന്നു ഗവേഷണത്തിന്റെ മറ്റൊരു ലക്ഷ്യം.
118 പുരുഷന്മാരെയാണ് ബീജശേഷി പഠനത്തിന് വിധേയരാക്കിയത്. പങ്കെടുത്തവരില്‍ എല്ലാവര്‍ക്കും ബീജത്തില്‍ 15 ശതമാനത്തിലധികം ഡി എന്‍ എ തകരാറുണ്ടായിരുന്നു. ബീജത്തിലെ ഡി എന്‍ എ തകരാറിനെ ഡി എഫ് ഐ എന്ന അളവിലാണ് കണക്കാക്കുന്നത്. നല്ല ആരോഗ്യമുള്ള ബീജങ്ങള്‍ക്ക് 15 ശതമാനത്തില്‍ താഴെ മാത്രമേ ഡി എഫ് ഐ കാണുകയുള്ളൂ. സാമാന്യം ആരോഗ്യമുള്ള ബീജങ്ങളുടെ ഡി എഫ് ഐ 15-24 ആയിരിക്കും. 24-29 ഡി എഫ് ഐ കഷ്ടിച്ച് ആരോഗ്യമുള്ള ബീജങ്ങളായിരിക്കും. 29 ശതമാനത്തില്‍ കൂടുതലാണ് ഡി എഫ് ഐ എങ്കില്‍ ബീജത്തിന് ഒട്ടും ശേഷിയില്ലെന്ന് അര്‍ത്ഥം
പഠനത്തില്‍ പങ്കെടുത്ത പുരുഷന്മാരോട് ആഴ്ചയില്‍ എല്ലാ ദിവസവും സ്ഖലനം നടക്കണമെന്ന് ഗവേഷകര്‍ നിര്‍ദ്ദേശിച്ചു. ജീവിതരീതികളില്‍ മറ്റൊരു മാറ്റവും പാടില്ലെന്നും നിര്‍ദ്ദേശിച്ചു. നിത്യവും സ്ഖലനം നടന്നപ്പോള്‍ ഇവരില്‍ ചിലരുടെ ബീജത്തിലെ ഡി എഫ് ഐ 38 ല്‍ നിന്ന് 26 വരെ എത്തി. എല്ലാവരിലും ഡി എഫ് ഐ നിലവാരം പ്രതീക്ഷിച്ച തോതില്‍ ഉയര്‍ന്നില്ലെന്നത് സത്യമാണ്. എങ്കിലും പൊതുവേ നല്ല മാറ്റം ഉണ്ടായി.
പതിവായുള്ള സ്ഖലനം ശുക്‌ളത്തിന്റെ അളവും അവയിലെ ബീജത്തിന്റെ എണ്ണവും കുറയ്ക്കുന്നുണ്ട്. എന്നാല്‍, ബീജങ്ങളുടെ ആരോഗ്യം നന്നായി ഉയരുന്നുമുണ്ട്. ബീജാരോഗ്യം കൂടുന്നു എന്നാല്‍ ഗര്‍ഭധാരണ സാദ്ധ്യത ഉയരുന്നു എന്നര്‍ത്ഥം.
നിത്യവും സ്ഖലനം നടന്നാല്‍ ബീജം ജനനേന്ദ്രിയനാളിയില്‍ കഴിയുന്ന സമയം കുറയുന്നു. അവിടെ കഴിയുന്ന സമയം കൂടിയാല്‍ ജനനേന്ദ്രിയനാളിയിലെ ഓക്‌സിജന്‍ ഘടകങ്ങളുമായി പ്രതിപ്രവര്‍ത്തിക്കാന്‍ അവസരം കുറയുന്നു എന്നുകൂടി അര്‍ത്ഥമുണ്ട്.
യൂറോപ്യന്‍ സൊസൈറ്റി ഒഫ് ഹ്യൂമന്‍ റിപ്രൊഡക്ഷന്‍ ആന്‍ഡ് എംബ്രിയോളജി ഇരുപത്തഞ്ചാം വാര്‍ഷിക യോഗത്തിലാണ് ഈ പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

16 ഒക്‌ടോബർ 2009

രതിമൂര്‍ച്ഛ വിരല്‍ത്തുമ്പില്‍ !

പറയാന്‍ പോകുന്നത് ഒരു രമയുടെ കഥയാണ്. ചിലപ്പോള്‍ ഈ കഥ നിങ്ങളുടേതുകൂടിയാണെന്നു വരാം.
ഉദ്ധാരണശേഷിയില്ലെന്നും ശീഘ്രസ്ഖലനമുണ്ടെന്നും രതിമൂര്‍ച്ഛയിലെത്തുന്നില്ലെന്നും സങ്കടം പറഞ്ഞ് പുരുഷന്മാര്‍ സെക്‌സോളജിസ്റ്റുകളെ സമീപിക്കാറുണ്ട്. സ്ത്രീകള്‍ക്ക് ഇതൊന്നും ബാധകമല്ലെന്നാണ് പലരുടെയും ധാരണ. പുരുഷന് കൃത്യനിര്‍വ്വഹണം നടത്താന്‍ പാകത്തിന് മലര്‍ന്നടിച്ചുകിടന്നുകൊടുത്താല്‍ മതി പെണ്ണിന്റെ റോള്‍ തീര്‍ന്നു എന്നതാണ് ഈ കലയിലെ ഏറ്റവും മികച്ച 10 തെറ്റിദ്ധാരണകളില്‍ ഒന്ന്.
 മുപ്പത്തിയഞ്ചുകാരിയായ രമ വന്നത്, തനിക്ക് ലൈംഗിക മരവിപ്പുണ്ട്, ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താന്‍ കഴിയുന്നില്ല എന്ന ആവലാതിയുമായാണ്.
 “ എങ്ങനെ മനസ്‌സിലായി മരവിപ്പുണ്ട് എന്ന്?” ഗൈനക്കോളജിസ്റ്റ് ചോദിച്ചു.
 രതിമൂര്‍ച്ഛയെപ്പറ്റി വായിച്ചറിവുള്ള രമ പറഞ്ഞത്, താന്‍ ഒരിക്കലും ആ പോയിന്റിലെത്തുന്നില്ല എന്നും അതിനുവേണ്ടിയുള്ള ശ്രമത്തിനിടയില്‍ ഭര്‍ത്താവിന് സ്ഖലനം സംഭവിക്കുന്നു എന്നുമാണ്. ഇവിടെ ഭര്‍ത്താവിനെയല്ല രമ കുറ്റപ്പെടുത്തുന്നത്. ഭര്‍ത്താവ് അതൃപ്തനാണ്, സ്ഖലനത്തോടൊപ്പം അയാള്‍ പുറപ്പെടുവിക്കുന്ന ശീല്‍ക്കാരങ്ങളില്‍ നിന്നും വലിഞ്ഞുമുറുകലില്‍ നിന്നും രമ മനസ്‌സിലാക്കുന്നത് അവസരത്തിനൊത്തുയരാന്‍ കഴിയാതെ പോകുന്ന താനാണ് കുറ്റക്കാരി. സാധാരണ പുരുഷന്മാര്‍ക്ക് മൊത്തമായി പതിച്ചുകൊടുക്കാറുള്ള ഷണ്ഡത്വം സ്ത്രീയായ തന്നെ ബാധിക്കുവാന്‍ സാധ്യതയുണ്ടോ എന്ന് രമ ചോദിച്ചു.
 ഷണ്ഡത്വം അഥവാ ഇംപൊട്ടന്‍സ് എന്ന അവസ്ഥ സ്ത്രീകളിലും സംഭവിക്കാം എന്ന് സെക്‌സോളജിസ്റ്റ് പറഞ്ഞുകൊടുത്തു. സ്ത്രീകളില്‍ ഈ അവസ്ഥയെ ഫ്രിജിഡിറ്റി എന്നാണ് പറയുന്നത്. പുരുഷന്‍ ഇടിച്ചുകയറുമ്പോഴും ജീവനുള്ള മരംപോലെ കിടക്കാനേ ഫ്രിജിഡിറ്റിയുള്ള സ്ത്രീക്ക് സാധിക്കൂ.
 രമയുടെ കേസിന്റെ പൂര്‍ണ്ണചിത്രം കിട്ടാന്‍ അവളുടെ ഭര്‍ത്താവിനെ വിളിപ്പിച്ച് സംസാരിച്ചു. അപ്പോള്‍ മനസ്‌സിലായി അയാള്‍ക്കും പ്രശ്‌നമുണ്ടെന്ന്. പുരുഷായുധം നല്ല രുചിയോടെ ടൈറ്റായി മുട്ടറ്റംവരെ കയറിക്കഴിഞ്ഞയുടന്‍ തന്നെ അയാള്‍ക്ക് സ്ഖലനം സംഭവിച്ചുപോകുന്നു. അതെ, ശീഘ്രസ്ഖലനം എന്ന പ്രശ്‌നം. ഇതോടൊപ്പം പല്ലുകൊണ്ടും നഖംകൊണ്ടും ഇണയെ ലാളിച്ച് വികാരപാരമ്യത്തിലെത്തിക്കുന്ന വിദ്യയും അയാള്‍ക്ക് വശമില്ലായിരുന്നു. ചുമ്മാതല്ല, ഭാര്യയെ മരവിപ്പ് ബാധിച്ചത്.
 രമയുടെ ഭര്‍ത്താവിനെ കളിപഠിപ്പിക്കുന്നതായി സെക്‌സോളജിസ്റ്റിന്റെ ആദ്യത്തെ ജോലി. സ്ത്രീയുടെ മര്‍മ്മങ്ങളില്‍ ഞെരടിയും തിരുമ്മിയും ചൂടുപകര്‍ന്നും വേണ്ടിടത്ത് വിരല്‍കൊണ്ട് ആഴം നോക്കിയും കിടപ്പറ ലീലയെ കലാപരിപാടിയാക്കാന്‍ അയാളെ പ്രേരിപ്പിച്ചു. ഭര്‍ത്താവ് ഇത്തരം വിദ്യകള്‍ പ്രയോഗിക്കുമ്പോള്‍ പ്രതികരിക്കേണ്ടതെങ്ങനെ എന്ന് ഭാര്യയെയും ധരിപ്പിച്ചു.
 കിടപ്പറ ഷോയുടെ ആദ്യ നിമിഷങ്ങളിലെ സംഘര്‍ഷം ലഘൂകരിക്കാനായി ആ സ്ത്രീക്ക് ഒരു ട്രാന്‍ക്വിലൈസര്‍ ഗുളിക നല്‍കിയിരുന്നു. ഏതായാലും നാലോ അഞ്ചോ ആഴ്ചയ്ക്കുള്ളില്‍ രമ ജീവിതത്തിലെ ആദ്യത്തെ ലൈംഗിക ക്‌ളൈമാക്‌സ് ഭര്‍ത്താവിനോടൊപ്പം പങ്കുവച്ചു. വേണ്ടിടം ഉത്തേജിപ്പിച്ചശേഷം കളിയിലേക്ക് കടന്ന ഭര്‍ത്താവ് വിരല്‍ത്തുമ്പും വേണ്ടവിധം ഉപയോഗിച്ചപ്പോള്‍ സ്വപ്നസുന്ദരമായ രതിമൂര്‍ച്ഛ സംഭവിക്കുകയാണുണ്ടായത്. ഒരിക്കല്‍ വിരലുകളില്‍ കയ്യുറ ധരിച്ചശേഷം ഒരു പ്രയോഗം നടത്താന്‍ അയാളോടു പറഞ്ഞു. കയ്യുറ കടത്തി വണ്ണംകൂടിയ ചൂണ്ടുവിരല്‍കൊണ്ട് തന്റെ പുരുഷായുധത്തിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. കൂടാതെ അതിന്റെയും അപ്പുറം പോയി അതിന് കഴിയാത്ത ആംഗിളുകളിലെ തീപ്പൊരി പ്രകടനം കൂടി നടത്തിയപ്പോള്‍ അടുത്തടുത്ത് മൂന്നോ നാലോ രതിമൂര്‍ച്ഛകള്‍ അനുഭവിച്ച് അയാളുടെ പ്രേയസി സ്വര്‍ഗ്ഗം കണ്ടു.


കിടപ്പറയില്‍ നിത്യയൗവനം



സ്ത്രീകള്‍ക്ക് ആര്‍ത്തവം നിലയ്ക്കുന്ന ഒരു ഘട്ടം വരുമെന്ന് എല്ലാവര്‍ക്കും അറിയാം. അതെ സാക്ഷാല്‍ മെനോപ്പാസ്. ഇനി ചോദ്യം , പുരുഷന്റെ കാര്യത്തിലും ഇതുപോലൊരു നിലയ്ക്കബ ഒരു അമ്പതു വയസെ്‌സാക്കെ കഴിയുമ്പോള്‍ ഉണ്ടോ എന്നാണ്. മെയില്‍ മെനോപ്പാസ് എന്നൊരു പ്രയോഗം തന്നെയുണ്ട്.
- ഒരു കാര്യം ഓര്‍ക്കുക. സ്ത്രീക്ക് മെനോപ്പാസ് എന്നത് വലിയൊരു ഹോര്‍മോണ്‍ മാറ്റത്തിന്റെ കഥയാണ്. പുരുഷനില്‍ ഈവിധമൊരു ഹോര്‍മോണ്‍ മാറ്റം സംഭവിക്കുന്നില്ല. എങ്കിലും ശാരീരികമായും മാനസികമായും ലൈംഗികശേഷിപരവുമായ ഒരു ശരത്ക്കാലം പുരുഷന്റെ ജീവിതത്തിലുമുണ്ടാകാം.
പുരുഷന്‍ സടകുടഞ്ഞെഴുന്നേല്ക്കുന്നതില്‍ വരുന്ന കാലതാമസവും എഴുന്നേറ്റു കഴിഞ്ഞ ശേഷമുള്ള ബലക്കുറവും പുരുഷമെനോപ്പോസിന്റെ ലക്ഷണമാണ്. ഇതിന്റെ ഫലമായി അവനില്‍ ആത്മവിശ്വാസം ഇടിയുന്നു. ഈ പ്രതിസന്ധിയെ ഇരട്ടിപ്പിക്കും വിധമായിരിക്കും പലപ്പോഴും ഭാര്യയില്‍ നിന്നുള്ള പ്രതികരണങ്ങള്‍. ശരീരം കൊണ്ട് ഭര്‍ത്താവിനെ പഴയപോലെ ഉത്തേജിപ്പിക്കാനുള്ള ശേഷി അവള്‍ക്കും നഷ്ടപ്പെട്ടിട്ടുണ്ടാവും. ആയിരം ജീവിത പ്രരാബ്ധങ്ങള്‍ക്കിടയില്‍ കിടപ്പറലീല അറുമുഷിപ്പനും ചടങ്ങൊപ്പിച്ചതും ആയിക്കഴിഞ്ഞിട്ടുണ്ടാവാം.
പുരുഷന്‍ പലപ്പോഴും ഉത്തേജിനായി വേറെ പെണ്‍ശരീരങ്ങള്‍ തേടുന്ന കാലമാവാം ഇത്. ശരീരത്തിലെ പുതുമ അവനെ പെട്ടെന്ന് ഉത്തേജിപ്പിച്ചെന്നുവരാം. അതേ സമയം ഈ പുതിയ ബന്ധം അയാളില്‍ പുതിയ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യും.
ഒരു കേസ് വന്നു തകരാന്‍ തുടങ്ങിയ ദാമ്പത്യത്തിന്റെ ഫയലാണ്. അമ്പതിനോടടുത്ത ഭര്‍ത്താവിനെ മകളാകാന്‍ മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയുമായി ഒരു ' ഇത്' ശരിയാണോ ഭാര്യയുടെ പരാതി എന്ന് ഭര്‍ത്താവിനോട് സ്വകാര്യത്തില്‍ ചോദിച്ചു. ശരിയാണ്. തെറ്റല്ലേ? ആയിരിക്കാം. പക്ഷേ എനിക്കെന്റെ പുരുഷത്വത്തെ കാത്തു പോറ്റേണ്ടതുണ്ട്.
 അതെന്താ ഭാര്യ സഹകരിക്കില്ലേ?
 " ആര്‍ക്കുവേണം അവളുടെ സഹകരണം ബോര്‍"!
പെണ്‍കുട്ടി എങ്ങനെയാ ഇക്കാര്യത്തില്‍?
" ഞങ്ങള്‍ തമ്മില്‍ ഒന്നും സംഭവിച്ചിട്ടൊന്നുമില്ല. പക്ഷേ സംഭവിക്കാം എന്ന ചിന്ത തന്നെ എന്നെ മത്തുപിടിപ്പിക്കുന്നു"
ആയാളുടെ രോഗം ഡോക്ടര്‍ക്ക് മനസ്‌സിലായി. വയസാവാന്‍ തുടങ്ങുന്ന രവിക്ക് ലൈംഗികശേഷി കുറഞ്ഞിട്ടുണ്ട് എന്ന് അയാള്‍ക്കറിയാം. പഴയതുപോലെ ഇടിച്ചു കയറി കാളയുടെ കരുത്തും കോഴിയുടെ പിടച്ചടിയും പാമ്പിന്റെ ചുറ്റിപ്പിണയലും ഒന്നും കാഴ്ചവയ്ക്കാന്‍ സാധിക്കുന്നില്ല. പക്ഷേ ആ സുഖം വിട്ടുകളയാന്‍ മനസ്‌സുവരുന്നുമില്ല. പിന്നൊരു നിവൃത്തി ഭാവനയില്‍ ഇതെല്ലാം അരങ്ങേറി ഫാന്റസിയുടെ രസാനുഭൂതി ഉള്‍ക്കൊള്ളുക എന്നതാണ്. പക്ഷേ അതിനും ഒരു 'മീഡിയം' വേണമല്ലോ. പത്തിരുപതു വര്‍ഷമായി മീഡിയമായി നിന്നുകൊടുക്കുന്ന ഭാര്യയെ വച്ചൊരു ഫാന്റസിയുടെ കാര്യമില്ല. പുതിയ ഒരാള്‍ അതും നിറഞ്ഞുതുളുമ്പുന്ന പെണ്‍കുട്ടി. ഭാവനയില്‍ ഉടുപുടവയില്ലാതെ നിന്നാല്‍ ഭാവനയില്‍ വച്ചുതന്നെ സകലും അങ്ങോട്ടാവമല്ലോ.
അപ്പോള്‍ ചോദിക്കും ഭാവനയില്‍ മാത്രം മതിയെങ്കില്‍ എന്തിന് അവളുമായി അടുത്തു എന്ന്. അത് വേറൊരു സുഖമാണ്. അടുത്തിടപഴകുമ്പോള്‍ അവളുടെ വിവിധതരം ഭാവപ്രകടനങ്ങള്‍ കിട്ടും. അതെല്ലാം ഫാന്റസിയിലോട്ട് കയറ്റി വിലസാം അനുഭവിക്കാം.
ഡോക്ടര്‍ അയാളെ കൗണ്‍സിലിംഗിന് വിധയേനാക്കി. ഭാവനയില്‍ കളിച്ചു കളിച്ച് ഒടുവില്‍ യാഥാര്‍ത്ഥ്യത്തില്‍ തന്നെ അവള്‍ ഇടിച്ചുകയറാന്‍ പാകത്തിനു നിന്നുതരുമ്പോള്‍ അവസരത്തിനൊത്തുയരാന്‍ രവിക്ക് കഴിയുമോ എന്ന് ചോദിച്ചു. അത്ര ആത്മവിശ്വാസം അയാള്‍ക്കില്ല. ഭാവനയില്‍ വീരനാകാനേ അയാള്‍ക്ക് താത്പര്യമുള്ളു. പെണ്‍കുട്ടിയുടെ കാര്യം മറിച്ചാകാം. എന്ന് അയാളെ പഠിപ്പിച്ചു. വെറുതെ പുലിവാല്‍ പിടിക്കാന്‍ പോകണ്ട വിട്ടുകള.
അയാള്‍ വഴങ്ങി. ഭാര്യയെ വിളിച്ചുപറഞ്ഞു മുറ്റി മുതുക്കടിച്ചു നടക്കാതെ ശരീരം കൊണ്ട് ഒരു ഇരുപതുകാരിയുടെ ഫിറ്റ്‌നസ് നേടാന്‍. പൊതിഞ്ഞുവച്ചിരിക്കുന്നിടം കൊണ്ട് മാത്രമല്ല ശരീരത്തിലെ പല ഭാഗങ്ങള്‍ കൊണ്ടും ദാമ്പത്യ ലീലയില്‍ ഏര്‍പ്പെടാം എന്നു പഠിപ്പിച്ചു. ചുരുക്കത്തില്‍ തനിക്ക് എത്ര ലൈംഗികാവയവങ്ങള്‍ ഉണ്ട് എന്ന ഒരേകദേശ ധാരണ സ്ത്രീക്കുണ്ടാവണം. ഒന്നേയുള്ളു എന്ന ധാരണ ആദ്യമേ കളയുക അതോടെ മദനോത്‌സവത്തിന്റെ സ്റ്റാര്‍ട്ടിംഗ് പോയിന്റായി.


14 ഒക്‌ടോബർ 2009

മനസൊരുക്കൂ ... മടുക്കാത്ത സെക്സിന്

ആദ്യം ലഹരിയാകുന്ന ദാമ്പത്യം വര്‍ഷങ്ങള്‍ കഴിയുന്നതോടെ വിരസമാകുന്നുയെന്ന് പല ദമ്പതികളും പരാതി പറയാറുണ്ട്. സംഗതി ശരിയാണ്.. പക്ഷേ ഈ വിരസതയില്‍ അര്‍ത്ഥമില്ല. അതു സ്വയം ഉണ്ടാക്കുന്നതാണ്. സ്വയം ഒഴിവാക്കാനുമാകും.
പക്ഷെ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. അല്ലെങ്കില്‍ ഓ.. ഇനിയെന്ത് എന്ന മട്ടാണ്. എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക. ഈമനോഭാവമാണ് ആദ്യം മാറ്റേണ്ടത്. അപ്പോള്‍ തന്നെ പകുതി ശരിയാകും. ജീവിതം ആസ്വദിക്കാനുള്ളതാണെന്ന ബോധം കൂടി ഉണ്ടായാല്‍ പിന്നെ പ്രവൃത്തി മാത്രമേയുള്ളൂ.
എന്നാല്‍ അതിനു മുമ്പ് ദമ്പതികള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് മനസ്സിലാക്കി അതിന്റെ ഉത്തരവാദിത്വം തുല്യമായി ഏറ്റെടുക്കണം. ഇതിനെക്കുറിച്ച് തുറന്നു സംസാരിക്കുന്നതും നല്ലതാണ്. സ്ഥിരം ചുറ്റുപാടുകളില്‍ നിന്ന് മാറി കുറച്ചുദിവസം ചിലവഴിക്കുന്നതും മനസ്സിന് കുളിര്‍മ്മയും സന്തോഷവും പുത്തനുണര്‍വ്വും സമ്മാനിക്കും. ഒരേ സ്ഥലത്ത് ഒരേ സമയത്ത് ഒരേ രീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പലപ്പോഴും വിരസത സൃഷ്ടിക്കും.
ലൈംഗികബന്ധം മെച്ചപ്പെടുത്താന്‍ ധാരാളം മാര്‍ഗ്ഗങ്ങളുണ്ട്. അതില്‍ ചിലത്: ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള കഥകളും മറ്റും വായിക്കുക. ചിത്രങ്ങളും സിനിമകളും കാണുക. സംഭോഗത്തിലേര്‍പ്പെടാതെ തന്നെ പ്രണയലീലകളാടുക. കിടക്കയല്ലാതെ മറ്റൊരു സ്ഥലം രതിക്രീഡയ്ക്ക് കണ്ടെത്തുക. സംഗീതത്തിന്റെ പശ്ചാത്തലത്തില്‍, മെഴുകുതിരി വെളിച്ചത്തില്‍ ബന്ധപ്പെടുക. ബന്ധപ്പെടുന്നത് കാണാന്‍ വലിയൊരു കണ്ണാടി വയ്ക്കുക. അതുപോലെ ഒരുമിച്ചു കുളിക്കുന്നതും പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. വിരസത ഒഴിവാക്കാനും സുഖാനുഭൂതി വര്‍ദ്ധിപ്പിക്കാനും വൈബ്രേറ്റര്‍ ഒരളവുവരെ സഹായിക്കും. ആശയവിനിമയം കുറയാതെ ശ്രദ്ധിക്കണം.
ലൈംഗികവികാരം ഒരിക്കലും കെടാതെ നോക്കണം. ലൈംഗികബന്ധം കൂടുതല്‍ രസകരമാക്കാന്‍ പ്രണയം ആവശ്യമാണെന്ന് മറക്കരുത്. സ്നേഹത്തോടെ വെറുതെ സ്പര്‍ശിച്ചാല്‍ തന്നെ ഇഷ്ടം കുറഞ്ഞില്ല എന്ന് പങ്കാളിക്കു മനസ്സിലാകും. മഴയുള്ള രാത്രിയില്‍ വെറുതെ ചുറ്റാന്‍ പോകുന്നതും ഒരു കാരണവുമില്ലാതെ അവധിയെടുക്കുന്നതുമെല്ലാം ലൈംഗികബന്ധത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കും. ലൈംഗികബന്ധം മാത്രമാകുമ്പോഴാണ് പ്രശ്നമാകുന്നത്. പക്ഷേ അതില്‍നിന്നു ലഭിക്കുന്ന സുഖത്തിന് മാനസികവും ബൌദ്ധികവുമായ തലങ്ങളുണ്ട്. പ്രണയവും ലൈംഗിക സുഖവും സംതൃപ്തിയും ചേര്‍ന്ന ഒരു ബന്ധത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.

കിടപ്പറയിലെ പൊടിക്കൈകള്‍


കിടപ്പറയില്‍ കസറാന്‍ എന്തുചെയ്യണം എന്നറിയാതെ വിഷമിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? അതിനായി  സിക്സ് പായ്ക്ക് ഉണ്ടാക്കാന്‍ ജിമ്മില്‍ പോകാന്‍ വരട്ടെ. കടഞ്ഞെടുത്ത ശരീരവും  കാമസൂത്രയിലെ പത്തിരുപതു പൊസിഷനും നിങ്ങളെ കാമദേവനോ  ദേവിയോ ആക്കില്ല. ആസ്വാദ്യകരമായ ലൈംഗിക ബന്ധത്തിന്റെ അടിസ്ഥാനം പങ്കാളിയുമായുള്ള സ്നേഹവും വൈകാരികബന്ധവുമാണ്. ലൈംഗിക പങ്കാളികള്‍ക്കിടയില്‍ സാധാരണ സംഭവിക്കാവുന്ന അമളികളും അതു പരിഹരിക്കാനുതകുന്ന നിര്‍ദേശങ്ങളുമാണ്  ഇവിടെ കുറിക്കുന്നത്.

ലൈംഗികവിദ്യാധനം സര്‍വധനാല്‍ പ്രധാനം

കാമസൂത്രയുടെ നാട്ടിലുള്ളവര്‍ പൊതുവേ ലൈംഗിക  വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പുറകോട്ടാണ്.  സാമൂഹിക 'സദാചാര'ത്തിന് മുറിവേല്‍ക്കാതിരിക്കാന്‍  ഇത്തരം `നിഷിദ്ധ' വിഷയങ്ങളില്‍നിന്ന് കുട്ടികളെ  മാറ്റിനിറുത്തുന്നത് മാതാപിതാക്കള്‍ തന്നെയാണ്.  അതോടെ ലൈംഗികതയെയും സ്വന്തം ശരീരത്തെക്കുറിച്ചും  അല്‍പജ്ഞാനവുമായാണ് മിക്കപ്പോഴും  യുവദമ്പതികള്‍    കിടപ്പറയിലേക്ക്‌ എത്തുക. പക്ഷേ അറിവിന്റെ അക്ഷയഖനിയായ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ഏവര്‍ക്കും പങ്കാളിയുടെ ശരീരത്തെക്കുറിച്ചും ഉത്തേജനം ഉളവാക്കാനുതകുന്ന കേളികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ സ്വായത്തമാക്കാം. പരസ്പര ഉത്തേജനമാണത്രെ ആസ്വാദ്യകരമായ ലൈംഗികവേഴ്ചയ്ക്ക് ആധാരം.

സര്‍വ്വജ്ഞാനി ഒരു രസം കൊല്ലി

എല്ലാമറിയുന്ന  ഒരു ലൈംഗികവിധഗ്ദ്ധനോട് തോന്നുന്നത് ബഹുമാനമാണ്, അഭിനിവേശമല്ല. തെറ്റുകളും അമളികളും പരസ്പരം ആസ്വദിച്ചറിഞ്ഞു തിരുത്തുമ്പോള്‍ രതിമൂര്‍ച്ഛ അതിന്റെ പാരതമ്യത്തിലെത്തുമെന്നു  വിദഗ്ധര്‍ പറയുന്നു. തുറന്ന മനസ്സോടെയുള്ള ആശയവിനിമയത്തോടെ മാത്രമേ പങ്കാളിയുടെ ആശകളും ആവശ്യങ്ങളും മനസ്സിലാക്കാന്‍ കഴിയൂ.  അതു മനസ്സിലാക്കി 'മുന്നേറുന്ന' വ്യക്തിക്ക് മാത്രമേ പങ്കാളിയെയും അതു വഴി തന്നെയും തൃപ്തിപെടുത്താന്‍ കഴിയു.

ആവര്‍ത്തനവിരസത അകറ്റൂ 
    
കിടക്ക കാണുമ്പോഴേ ഉറക്കം വരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ലൈംഗികവേഴ്ചയില്‍ ആവര്‍ത്തന വിരസത അനുഭവപ്പെടുന്നു  എന്നാണര്‍ത്ഥം. ജീവിതം കരയ്ക്കടുപ്പിക്കാന്‍ പെടാപ്പാടുപെടുന്ന ഇന്നത്തെ തലമുറയ്ക്ക്‌ ആസ്വാദ്യകരമായ ലൈംഗികജീവിതം പോയിട്ട് പ്രാകൃതമായ ആഗ്രഹപൂര്‍ത്തീകരണത്തിനുപോലും സമയം തികയുന്നില്ല. എന്നിരുന്നാലും ടൈംടേബിള്‍ വച്ചുള്ള ബന്ധപ്പെടല്‍ ഒഴിവാക്കുക, സ്ഥലവും സമയവും മാറി മാറി പരീക്ഷിക്കുക, പങ്കാളിയെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുക, എന്നിവ നിങ്ങളുടെ ലൈംഗികജീവിതത്തിനു പുതുജീവന്‍ പകരും.

ഒറ്റയാള്‍ പട്ടാളം

ലൈംഗികവേഴ്ച ഒരാളുടെ  ഭാഗത്തുനിന്നു മാത്രമുള്ള പരിശ്രമങ്ങളുടെ ഫലം ആവാതിരിക്കാന്‍ ശ്രദ്ധിക്കുക. പുരുഷന്മാര്‍ കൂടുതല്‍ ലൈംഗികമായി വീറുളളവരാണ് എന്നാണ് സ്ത്രീകളുടെ ധാരണ. പുരുഷന്മാര്‍ ഇത്തരം കാര്യങ്ങളില്‍ മുന്‍കൈ എടുക്കണമെന്നാണ് മിക്ക സ്ത്രീകളും കരുതുന്നത്.  എന്നാല്‍ രണ്ടുപേരും ഒരുപോലെ പങ്കെടുക്കുന്ന ലൈംഗികബന്ധങ്ങളാണ് കൂടുതല്‍ ആസ്വദ്യകരമാവുക. ഒരാളെക്കൊണ്ടുമാത്രം 'ജോലി' ചെയ്യിക്കാതെ ഇരുവരും ഇഴുകി ചേരുന്നതാണ് അഭികാമ്യം. തീരെ പ്രതീക്ഷിക്കാത്ത സമയത്തു  പങ്കാളിയില്‍  കാമചിന്തയുളവാക്കുന്ന ചേഷ്ടകളോ  സംസാരമോ  ഉണ്ടാക്കുന്നത്‌ പിന്നീടുള്ള ബന്ധപ്പെടല്‍ അത്യധികം അസ്വാദ്യകരമാക്കും. പാര്‍ട്ടികളിലോ ഭക്ഷണവേളകളിലോ ഉള്ള ചെറുസ്പര്‍ശമോ  ബോറടിക്കുന്ന യാത്രകളിലെ ചെറിയ കാമചേഷ്ടകളോ ഓഫീസിലെ ഒഴിവു സമയങ്ങളിലെ ചൂടന്‍ ഫോണ്‍ സംഭാഷങ്ങളോ ഒക്കെ നിങ്ങളുടെ പങ്കാളിയില്‍ കാമവികാരം ഉണര്‍ത്തും.

സൗന്ദര്യം  കാഴ്ചക്കാരന്റെ കണ്ണുകളില്‍

സ്വന്തം സൗന്ദര്യത്തില്‍ നിങ്ങള്‍ക്കുള്ള ഉത്കണ്ഠ ലൈംഗിക വേഴ്ച്ചകളുടെ ആസ്വാദ്യത കുറച്ചേക്കാം. എല്ലാവരും സിനിമാ താരങ്ങളോ വിശ്വ സൌന്ദര്യത്തിന്റെ  ഉടമകളോ അല്ല. സുന്ദരന്‍ /സുന്ദരി അല്ലാത്തതിനാല്‍  പങ്കാളി തന്നെ അധികം നോക്കരുത്‌ എന്നുവിചാരിക്കുന്നതു അപകടങ്ങള്‍  ക്ഷണിച്ചു വരുത്തും. തന്റെ സൗന്ദര്യത്തില്‍ ശ്രദ്ധിക്കാതെ വേഴ്ചവേളകളില്‍ പങ്കാളിയുടെ സൗന്ദര്യം ആസ്വദിക്കുകയാണ് വേണ്ടത്.  ഓരോ വേഴ്ച കഴിയുംതോറും  ലൈംഗിക വിഷയങ്ങളില്‍  ഉള്ള ആത്മവിശ്വാസം കൂടുകയാണു ചെയ്യുന്നത്. അതുകൊണ്ടുതന്നെ  എത്രയധികം  ആസ്വദിച്ചു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നോ  അത്രയും   ലൈംഗിക ജീവിതം ആസ്വാദ്യകരവും ആനന്ദകരവും ആയിത്തീരും.

തയ്യാറെടുക്കൂ... സെക്സ് മാരത്തണ്



സംഭോഗത്തിന് ദൈര്‍ഘ്യംപോരെന്നു  മിക്ക ദമ്പതികളും പരാതിപ്പെടാറുണ്ട്. പ്രത്യകിച്ചും സ്ത്രീകള്‍.  അതിനാല്‍ ദൈര്‍ഘ്യമേറിയ സംഭോഗത്തിന്  തയ്യാറെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ഏറെകാര്യങ്ങള്‍ ഉണ്ട്. അവയില്‍ ചിലത് ഇതാ.
 സംഭോഗത്തിന് ഇടയ്ക്കിടയ്ക്ക്‌ വിശ്രമം നല്‍കുക എന്നതാണ് ഏറ്റവും പ്രധാനം . കൂടാതെ ദൈര്‍ഘ്യമേറിയ സംഭോഗത്തിനായി ശരീരത്തിന് ഊര്‍ജം പകരുന്ന  ഭക്ഷണം ശീലമാക്കാനും ശരീരത്തിന്റെ ജലാംശം നഷ്ടപ്പെടാതിരിക്കാനും   ശ്രദ്ധിക്കുക. അമിത ഭക്ഷണം പ്രതികൂല ഫലമുണ്ടാക്കുമെന്നും ഓര്‍ക്കുക.
രതിമൂര്‍ച്ഛ തടയുക
പെട്ടന്നുള്ള രതിമൂര്‍ച്ഛ  തടയാനായി അധികം ഉത്തേജനം കിട്ടാത്ത പൊസിഷനുകള്‍ പരീക്ഷിക്കുക. ഉദ്ധാരണം നഷ്ടപെടുമെന്നോ ശക്തിചോരുകയോ രതിമൂര്‍ച്ഛയിലെത്തുമെന്നോ  സംശയം തോന്നുന്ന  അവസരത്തില്‍ പൊസിഷന്‍ മാറ്റി സംഭോഗം തുടരുക. മുന്‍പ്‌ പരീക്ഷിക്കാത്ത പൊസിഷനുകളില്‍ ബന്ധപ്പെടുക.
പങ്കാളിയെ ഉത്തേജിപ്പിക്കുക
രതിമൂര്‍ച്ഛ അനുഭവപ്പെടുകയോ  ഇടയ്ക്ക്‌ വിശ്രമം ആവശ്യമായിവരികയോ ചെയ്‌താല്‍ പങ്കാളിയുടെ ശ്രദ്ധതിരിക്കാനായി ബാഹ്യകേളികളിലൂടെയോ ചുംബങ്ങളിലൂടെയോ പങ്കാളിക്ക് ആനന്ദം പകരുക.
മദ്യപാനം ഒഴിവാക്കുക
പങ്കാളിയുമൊത്ത്  മദ്യം  കഴിക്കുന്നത്  പ്രത്യേക അനുഭൂതി പ്രധാനം ചെയ്യും. എന്നാല്‍ രണ്ടു പെഗ്ഗില്‍ കൂടുതല്‍ മദ്യം കഴിക്കുന്നത്‌ പുരുഷന്റെ ഉദ്ധാരണ ശേഷിയെ കാര്യമായി ബാധിക്കും.  മാത്രമല്ല അമിത   മദ്യപാനം  പെട്ടന്നുള്ള ഉറക്കത്തിലേക്കും  ലൈംഗിക വൈകൃതങ്ങളിലേക്കും നിങ്ങളെ നയിച്ചേക്കാം.
ക്രിയാത്മകമായി പെരുമാറുക
ദൈര്‍ഘ്യമേറിയ സംഭോഗത്തിനു തുണയായി വൈബ്രേറ്റര്‍ തുടങ്ങിയ വികാരവര്ധനവിനു ഉതകുന്ന വിവിധ വസ്തുക്കള്‍ ഉപയോഗപ്പെടുത്തുക.
ലൂബ്രിക്കന്റുകള്‍  ഉപയോഗിക്കുക
സമയം കൂടും തോറും ജനനേന്ദ്രിയങ്ങള്‍ വരളാനുള്ള സാധ്യധ കൂടുതലാണ്. അതിനാല്‍ നല്ല ക്വാളിറ്റിയും സ്വാദുമുള്ള   ബ്രിക്കന്റ് ഉപയോഗിക്കുക.
ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ജലാംശം നിലനിറുത്താന്‍ സഹായിക്കും. മാത്രമല്ല നനഞ്ഞ ചുണ്ടുകള്‍കൊണ്ടുള്ള ചുംബനങ്ങള്‍ നിങ്ങള്ക്ക് സ്വര്‍ഗീയ അനുഭൂതി നല്‍കും.

13 ഒക്‌ടോബർ 2009

ദിവസം എത്രതവണ സംഭോഗത്തിലേര്‍പ്പെടാം ?

ദമ്പതിമാര്‍ക്ക് സ്ഥിരം തോന്നുന്ന ഒരു സംശയമുണ്ട്. ദിവസം എത്ര തവണ സംഭോഗത്തിലേര്‍പ്പെടാം.
ഇങ്ങനെയൊരു ചോദ്യത്തിന് സത്യം പറഞ്ഞാല്‍ പ്രസക്തിയില്ല. കാരണം ടൈംടേബിള്‍വച്ച് ചെയ്യേണ്ട സംഗതിയല്ല സംഭോഗം. പക്ഷെ ഒന്നറിയണം. പങ്കാളി സംഭോഗത്തിന് ആഗ്രഹിക്കുന്നതെപ്പോഴാണെന്ന്. ദിവസത്തിന്റെ ഏതു സമയത്ത് ബന്ധപ്പെടാനാണ് പങ്കാളി ആഗ്രഹിക്കുന്നത് ആ സമയത്ത് ചെയ്യണം. അത് വികാരം ജ്വലിപ്പിക്കും. പുരുഷന്റെ ഇഷ്ടങ്ങള്‍ സ്ത്രീയും സ്ത്രീയുടെ ഇഷ്ടങ്ങള്‍ പുരുഷനും അറിഞ്ഞിരിക്കണം.

 
പുരുഷന്റെ ഇഷ്ടങ്ങള്‍: പുരുഷന് പകല്‍ വെളിച്ചത്തില്‍ ഭോഗിക്കാനാണിഷ്ടം. പകല്‍ വെളിച്ചത്തില്‍ കാണാനാകുന്ന ഇണയുടെ നഗ്‌നമേനി പുരുഷനെ കൂടുതല്‍ ഉത്തേജിപ്പിക്കും. ചിലര്‍ക്ക് അരണ്ട വെളിച്ചത്തില്‍ ബന്ധപ്പെടാനാണിഷ്ടം. എന്നാല്‍ സ്ത്രീകള്‍ക്ക് രാത്രിയുടെ സ്വകാര്യതയില്‍ ബന്ധപ്പെടാനാണ് താത്പര്യം. പകല്‍ വെളിച്ചത്തേക്കാള്‍ അവള്‍ക്കിഷ്ടം ഇരുട്ടോ അരണ്ട വെളിച്ചമോ ആയിരിക്കും.
മാസത്തില്‍ രണ്ടുതവണ സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടാകും. ആര്‍ത്തവത്തിനു തൊട്ടുമുമ്പും ശേഷവുമാണ് ഇങ്ങനെയുണ്ടാകുന്നത്. പൊതുവെ ഇക്കാലത്ത് സ്ത്രീകള്‍ക്ക് ഭോഗതൃഷ്ണ കൂടുതലായിരിക്കും. പുതിയ സാഹചര്യങ്ങളും പുതിയ സ്ഥലങ്ങളുമാകാം ചിലരെ ലൈംഗിക ഉത്തേജനത്തിലേക്ക് നയിക്കുന്നത്. അത് പരസ്പരം മനസ്‌സിലാക്കി ചെയ്യുകയാണേല്‍ കൂടുതല്‍ നന്നായിരിക്കും.

 
രാത്രിയില്‍ ബന്ധപ്പെടുമ്പോള്‍: രാത്രി ഭക്ഷണം കഴിച്ചയുടനെ ബന്ധപ്പെടുന്നതാണ് ചിലര്‍ക്കിഷ്ടം. മറ്റുചിലര്‍ക്ക് ഒന്നുറങ്ങിക്കഴിഞ്ഞശേഷം ബന്ധപ്പെടാനാണ് താത്പര്യം. ലൈംഗികോത്തേജനമുണ്ടാകുന്നവരുണ്ട്. ഇതില്‍ ഇണയുടെ ഇഷ്ടംകൂടി പരിഗണിച്ചുവേണം ബന്ധപ്പെടാന്‍. എന്നാല്‍ ഭക്ഷണം കഴിച്ച ഉടന്‍ സംഭോഗത്തില്‍ ഏര്‍പ്പെടുന്നത് ആരോഗ്യത്തിനു നല്ലതല്ല. ദഹനപ്രക്രിയയും ലൈംഗിക പ്രവര്‍ത്തനവും രക്തചംക്രമണ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഭക്ഷണം കഴിച്ചയുടന്‍ സംഭോഗത്തില്‍ ഏര്‍പ്പെടരുത്. ദഹനത്തിനാവശ്യമായ രക്തം ലഭിക്കാതെ വരും. ഇത് ഉദരസംബന്ധമായ തകരാറുകള്‍ക്കിടയാക്കും. രക്തം ലൈംഗികാവയവങ്ങളിലേക്ക് ഇരച്ചുകയറുകയും അവയുടെ പ്രവര്‍ത്തനത്തിന് ഉത്തേജനം നല്കുകയും ചെയ്യുന്ന സമയമാണ് സംഭോഗസമയം.

 
ആര്‍ത്തവകാലത്ത് സംഭോഗം: ഇത് ഒഴിവാക്കുന്നതാണ് നല്ലത്. ഈ ദിവസങ്ങളില്‍ മാനസികമായും ശാരീരികമായും സ്ത്രീകള്‍ അസ്വസ്ഥരായിരിക്കും. അണുസംക്രമണത്തിനിട വരുന്നതാണ് മറ്റൊരു കാരണം. ഗര്‍ഭകാലത്ത് സംഭോഗം നടത്തുന്നതില്‍ വലിയ അപാകതയില്ല. എന്നാല്‍ ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ ഏതാനും ആഴ്ചകളും പ്രസവത്തോടടുത്ത ഒന്നുരണ്ടു മാസവും ഒഴിവാക്കുന്നത് നല്ലതാണ്. എന്നാല്‍ ഈ സമയത്ത് ശ്രദ്ധയോടെ ബന്ധപ്പെടണം.
ഒരുദിവസം എത്ര സംഭോഗം നടത്താം, ഒരു സ്ഖലനത്തിനുശേഷം അടുത്തത് തുടങ്ങുന്നത് എപ്പോള്‍ എന്നത് ശരാശരി ആരോഗ്യമുള്ള ഒരു പുരുഷന് ഒരു ദിവസം ഒരു സംഭോഗമാണ് നല്ലത്. എന്നാല്‍ ചില ലൈംഗിക ശാസ്ത്ര വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ രണ്ടോ അതില്‍ കൂടുതലോ തവണ ലൈംഗികബന്ധത്തിലേര്‍പ്പെടാനാകും. ഇത് അയാളുടെ പല ബാഹ്യ ഘടകങ്ങളുമാണ് നിശ്ചയിക്കുന്നത്. അതുകൊണ്ട് പുരുഷന്റെ യഥാര്‍ത്ഥ സംഭോഗ സന്നദ്ധതയെ സംബന്ധിച്ച് വ്യക്തമായൊരു ധാരണയുണ്ടാകുക അസാധ്യമാണ്. ആഴ്ചയില്‍ രണ്ടുതവണ സംഭോഗം ചെയ്യുന്ന പുരുഷനും ശരാശരി ലൈംഗികക്ഷതയുള്ളവനാണ്. എന്നാല്‍ ഒരു രാത്രിയില്‍ തന്നെ മൂന്നോ അതില്‍ക്കൂടുതലോ തവണ ലൈംഗിക ക്രിയയില്‍ ഏര്‍പ്പെടുന്നത് നന്നല്ല. അമിത ഭോഗാസക്തനായിരിക്കും ഇയാള്‍. അതല്ലെങ്കില്‍ കേമനാണെന്ന് മറ്റുള്ളവരെ അറിയിക്കാനുള്ള ശ്രമം.

 
സംഭോഗങ്ങള്‍ തമ്മിലുള്ള ഇടവേളകള്‍ പുരുഷന്റെ പ്രായം, സംഭോഗങ്ങള്‍ക്കിടയ്ക്കുള്ള കാലദൈര്‍ഘ്യം, ആരോഗ്യം എന്നിവയെ ആശ്രയിച്ചിരിക്കും. ഒരു മാസം സംഭോഗത്തില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത ആരോഗ്യവാനായ യുവാവിന് ഒരു സംഭോഗത്തിനുശേഷം അതിശക്തമായ ലൈംഗികോത്തേജനം ലഭിക്കുകയാണെങ്കില്‍ 15-25 മിനിറ്റിനുശേഷം വീണ്ടും ഒരു സംഭോഗത്തിനുകഴിയും. എന്നാല്‍ എല്ലാദിവസവും സംഭോഗത്തിലേര്‍പ്പെടുന്ന പുരുഷന് ഒരു സംഭോഗത്തെ തുടര്‍ന്ന് മറ്റൊന്നിന് തയ്യാറാകുവാന്‍ ഏകദേശം ഒരു മണിക്കൂറോ അതില്‍ കൂടുതലോ സമയം വേണം. ശുക്‌ളസംഭരണം മൂലം ലൈംഗികാവയവങ്ങളിലുണ്ടാകുന്ന സമ്മര്‍ദ്ദത്തില്‍നിന്നും മുക്തനാകാനും മാംസപേശികളിലെ വലിവ് ക്രമീകരിക്കാനും ഇടയ്ക്കിടെ സംഭോഗം വേണമെന്ന കാഴ്ചപ്പാട് ശരിയല്ല.
 ലൈംഗികാനുഭൂതിയും ആഹാരവും ഏകദേശം ഒരേ ഫലങ്ങളാണ് നല്കുക. വിശക്കുമ്പോള്‍ നാം ആഹാരം കഴിക്കുന്നു. അതുപോലെ ലൈംഗികദാഹമുണ്ടാക്കുമ്പോള്‍ സംഭോഗത്തിലേര്‍പ്പെടുന്നു. ഒരാഹാരം തന്നെ തുടര്‍ച്ചയായി കഴിച്ചാല്‍ ചെടിപ്പുണ്ടാകും. ആദ്യത്തെ തവണ അത് നന്നായി രുചിക്കും. രണ്ടാമത്തെയും മൂന്നാമത്തെയും തവണ അത്ര രുചിച്ചെന്നു വരില്ല. അധികമായാലോ മനംപുരട്ടിയെന്നുമിരിക്കും. അതുപോലെയാണ് രണ്ടില്‍ കൂടുതലുള്ള സംഭോഗങ്ങള്‍.
ആഴ്ചയില്‍ ശരാശരി 3 തവണ സംഭോഗത്തിലേര്‍പ്പെടുന്നുണ്ടെന്നാണ് കണക്കുകൂട്ടല്‍. പ്രായംകൂടുന്തോറും പുരുഷന്റെ ലൈംഗികാഭിലാഷവും കുറയുന്നു. അന്‍പതുകളിലിത് ആഴ്ചയില്‍ ഒന്ന് ആകുന്നു. പ്രായമായാലും ബലവത്തായ ലൈംഗികവൃത്തി നിര്‍വ്വഹിക്കാന്‍ പുരുഷന് കഴിവുണ്ടെന്നാണ് പൊതുവെ ശാസ്ത്രീയ വിശ്വാസം.
ദമ്പതികള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. സംഭോഗത്തിന് ടൈംടേബിള്‍വച്ച് ബന്ധപ്പെടാനാകില്ല. സംഭോഗതവണകള്‍ക്കും പ്രധാന്യമില്ല. പൂര്‍ണ്ണ സംതൃപ്തി പരസ്പരം പകര്‍ന്നു നല്കുക എന്നതാണ് പ്രധാനം. ഇക്കാര്യത്തില്‍ ഇരുവരും ശ്രദ്ധിക്കുകയാണെങ്കില്‍ ദാമ്പത്യജീവിതവും ലൈംഗികജീവിതവും സംതൃപ്തവും ആനന്ദകരവുമാകും.

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP